അത്യന്തം നാടകീയമായിരുന്നു പൾസർ സുനി കോടതിയിൽ കീഴടങ്ങാനെത്തിയത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിനും എറണാകുളം അഡീഷണൽ സിജെഎം കോടതിക്കും ഇടയിലുള്ള വഴിയിലൂടെയാണു പൾസർ സുനി കോടതി മുറിയിലേക്ക് ഓടിക്കയറിയത്.
നഗര മധ്യത്തിലൂടെ പൾസർ ബൈക്കിൽ വന്ന സുനിയും കൂട്ടാളിയും എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ബൈക്ക് വച്ചശേഷമാണ് കോടതിക്കുള്ളിലേക്ക് ഓടിയത്. ഉടൻ അവിടെ നിന്ന പൊലീസുകാർ കോടതി മുറിക്കുള്ളിൽക്കടന്ന് സുനിയെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മജിസ്ട്രേറ്റ് ഈ സമയം ചേംബറിലായിരുന്നു. അതിനാൽത്തന്നെ, മജിസ്ട്രേറ്റ് ഇല്ലാതിരുന്നതിനാൽ കോടതി മുറിയായി കണക്കാക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നു പൊലീസ് പറയുന്നു.