പൊലീസിന്‍റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പള്‍സര്‍ സുനി. ഗൂഡാലോചന ഉള്‍പ്പെടെയുളള കാര്യങ്ങളെ കുറിച്ച് പൊലീസ് ഉന്നയിച്ച ചേദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടിയാണ് സുനി നല്‍കിയത്. അതേസമയം നടിയെ ആക്രമിച്ചതിനു േശഷം ആറു ദിവസക്കാലം താന്‍ ഒളിവില്‍ കഴിഞ്ഞതിനെ പറ്റി സുനി നല്‍കിയ വിശദീകരണങ്ങള്‍ പൊലീസിനെ അമ്പരപ്പിച്ചു. സുനിയെും വിജീഷനെയും തെളിവെടുപ്പിനായി പൊലീസ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി
നടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു സുനിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലെ പ്രധാന വാദം. ചോദ്യം ചെയ്യലില്‍ സുനിയോട് പൊലീസ് പ്രധാനമായി ചോദിച്ചതും ഈ ഗൂഡാലോചനയെ പറ്റി തന്നെ. എന്നാല്‍ ഗൂഡാലോചനയില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിലപാടാണ് സുനി ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്. മൊബൈല്‍ ഫോണ്‍ കവറിലാക്കി വെളളത്തില്‍ കളഞ്ഞെന്ന െമാഴിയില്‍ മാറ്റം വരുത്താനും സുനി തയാറായിട്ടില്ല. നടിയെ ആക്രമിച്ചതിനു േശഷം കൊച്ചി പൊന്നുരുന്നിയിലെ സുഹൃത്തിനെ കാണാന്‍ പോയെങ്കിലും നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊൈബല്‍ ഫോണ്‍ ഈ സുഹൃത്തിന്‍റെ പക്കല്‍ ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസിന് വ്യക്തമായ ഉത്തരം സുനി നല്‍കിയിട്ടില്ല. അതേസമയം ഹോട്ടലുകളിലും ലോഡ്ജുകളിലും മുറിയെടുക്കാതെയാണ് പൊലീസിനെ വെട്ടിച്ച് താന്‍ ഒളിവില്‍ കഴിഞ്ഞതെന്ന് സുനി പറഞ്ഞു.
പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളിലുടെ മുകള്‍ നിലയിലായിരുന്നു ഒളിവ് ജീവിതകാലത്ത് താനും വിജേഷും കഴിഞ്ഞിരുന്നതെന്ന് സുനി പൊലീസിനോട് സമ്മതിച്ചു. പൊലീസിന്‍റെ കണ്ണുവെട്ടിക്കാന്‍ ചില രാത്രികളില്‍ കടത്തിണ്ണകളില്‍ അന്തിയുറങ്ങിയ കാര്യവും സുനി വിശദീകരിച്ചു. ടോള്‍ പ്ലാസകളില്‍ നിര്‍ത്തിയിട്ടിരുന്ന വലിയ വാഹനങ്ങള്‍ക്കടിയില്‍ കിടന്നു പോലും പിന്തുടര്‍ന്ന പൊലീസ് സംഘത്തെ കബളിപ്പിച്ചെന്ന സുനിയുടെ മൊഴിയും പൊലീസിനെ ആശ്ചര്യപ്പെടുത്തി. വരുംദിവസങ്ങളില്‍ കൂട്ടുപ്രതികള്‍ നല്‍കിയ മൊഴിയും സുനിയുടെ മൊഴിയും തമ്മിലുളള ൈവരുധ്യമാവും പൊലീസിന്‍റെ പ്രധാനമായും അന്വേഷണവിധേയമാക്കുക.