യൂണിവേഴ്സിറ്റി കോളജിലെ സദാചാരഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇടതുസഹയാത്രികൻ കൂടിയായ സംവിധായകൻ ആഷിഖ് അബു അക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അടക്കം പ്രതിയായ കേസിൽ ഇതുവരെ പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് മർദനത്തിനിരയായ പെൺകുട്ടികൾ സിറ്റി പൊലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകി. അതേസമയം മർദനത്തിനിരയായ ജിജീഷ് അസഭ്യം പറഞ്ഞെന്നാരോപിച്ച് കോളജിലെ ഒരുവിഭാഗം പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി.
യൂണിവേഴ്സിറ്റി കോളജില്‍ യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സംവിധായകന്‍ ആഷിഖ് അബു ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ക്യാംപസില്‍ എത്തുവന്ന മറ്റു കോളജുകളിലെ വിദ്യാര്‍ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യവിരുദ്ധരായും മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുന്നത് ക്യാംപസുകളില്‍ പതിവാണ്. SFI പ്രവര്‍ത്തകരാണെങ്കില്‍ പോലും അവര്‍ നടത്തിയത് സംഘപരിവാര്‍ മോഡല്‍ ആക്രമണമാണെന്നും സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാൽ സംഭവത്തിൽ കേസെടുത്ത കന്റോൺമെന്റ് പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മർദനത്തിനിരയായ ജിജീഷ്, അഷ്മിത, സൂര്യ ഗായത്രി എന്നിവരുടെ പരാതിയിൽ പത്തുപേർക്കെതിരെയാണ് കേസെടുത്തത്.
കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി തസ്്ലിം, സജിത്ത്, രതീഷ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ഏഴുപേർക്കും എതിരെയാണ് കേസ്. വ്യാഴാഴ്ച വൈകിട്ടായിരുന്നു കോളജിൽ നടന്ന നാടകംകാണാനെത്തിയ തന്നെ പെൺകുട്ടികൾക്കൊപ്പം കണ്ടെന്നതിന്റെ പേരിൽ എസ്.എഫ്.ഐ പ്രവർത്തകർ ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് ജിജീഷിന്റെ പരാതി. മർദനം സ്ഥിരീകരിച്ചും എസ്.എഫ്.ഐയെ ന്യായീകരിച്ചും ഇന്നലെ യൂണിവേഴ്സിറ്റി കോളജിലെ മൂന്ന് വിദ്യാർഥിനികൾ വാർത്താസമ്മേളനം നടത്തിയിരുന്നു.