കോഴിക്കോട് ജില്ലയുടെ വികസനത്തിനായി മുൻഗണനക്രമത്തില്‍ പദ്ധതികൾ തയ്യാറാക്കുമെന്ന് പുതുതായി ചുമതലയേറ്റ കലക്ടർ യു.വി ജോസ്. മുൻ കലക്ടർ എൻ പ്രശാന്തിന്റെ നല്ല പദ്ധതികള്‍ തുടരും എന്നാല്‍ പ്രശാന്തിനെ പോലെ താൻ സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടില്ലെന്നും യുവി ജോസ് പറഞ്ഞു.
സകുടുംബമെത്തിയ പുതിയ കലക്ടറെ കലക്ട്രേറ്റ് പടിക്കൽ ജീവനക്കാര്‍ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.കോട്ടയം കലക്ടറായിരുന്നെങ്കിലും വയനാട്ടുകാരനായ യുവി ജോസ് കോഴിക്കോടിന്റെ അയൽക്കാരനാണ്,ഇനി നല്ല കോഴിക്കോട്ടുകാരനാകാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും യുവി ജോസ് പറഞ്ഞു
എടുത്ത് ചാടി പദ്ധതികൾ പ്രഖ്യാപിക്കാനില്ല ജില്ലയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കും.ടൂറിസം രംഗത്തും പ്ലാനിങ് മേഖലയിലുമുള്ള ഔദ്യോഗിക പരിചയം ഉപയോഗപ്പെടുത്തുമെന്നും എഞ്ജീനീയർ കൂടിയായ കലക്ടർ ഉറപ്പ് നൽകി
മുന്‍ കലക്ടറുടെ നല്ല പദ്ധതികൾ തുടരും പക്ഷെ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമാകാനില്ല.പൊതുജനങ്ങൾക്ക് എപ്പോഴും കലക്ട്രേറ്റിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുമെന്നും അദേഹം പറഞ്ഞു.