വഴിമാറിയും കൂടുതല്‍ ഒാടിയും കെഎസ്ആർടിസി യെ തകര്‍ത്ത് സ്വകാര്യബസുകള്‍. പത്തനംതിട്ടയില്‍ 60 ശതമാനം സ്വകാര്യബസുകളും ഓടുന്നത് വഴിമാറിയാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. രാഷ്ട്രീയനേതാവിന്റെ ബന്ധുവിന്റെ 112 ബസുകളാണ് റൂട്ട് തെറ്റിക്കുന്നത്. കെഎൽ 34 ബി 9599 ബസിന്റ െപർമിറ്റ് അനുസരിച്ച് ഈ ബസ് കൈപ്പട്ടൂരിൽ നിന്ന് പുറപ്പെട്ട് ആലുവയിൽ സർവീസ് അവസാനിക്കണം. എന്നാൽ കൈപ്പട്ടൂർ എന്ന സ്ഥലത്ത് ഈ ബസ് എത്താറേയില്ലെന്ന് മാത്രമല്ല, 86 കിലോമീറ്ററിലധികം ചുറ്റി പുനലൂർ ആലുവ റൂട്ടിലാണ് ഇതിന്റ സർവീസ്
ഒരു ബസിൽ നിന്ന് ഞങ്ങൾ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന മറ്റൊരു കണ്ടെത്തലിലായിരുന്നു. പത്തനംതിട്ടയിലൂടെ ഓടുന്ന അറുപത് ശതമാനത്തിലധികം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നത് പെർമിറ്റില്ലാതെയോ പെർമിറ്റുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലങ്ങളിലൂടെയോ ആണ്.
ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബന്ധുവിന്റേത് മാത്രമായി 112 ലധികം ബസുകളാണ് പത്തനംതിട്ടയിലും സമീപ ജില്ലകളിലുമായി ഒാടുന്നത്. ഇതിൽ ഭൂരിഭാഗവും പെർമിറ്റ് തെറ്റിച്ച് തിരക്കേറിയ റൂട്ടുകളിലൂടെയാണ് സർവീസ് നടത്തുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഒരു ബസിനു കുറഞ്ഞത് അയ്യായിരം രൂപ വച്ച് അധികവരുമാനം കണക്കാക്കിയാൽ ഉടമയുടെ കൈയ്യിൽ മാസം അനധികൃതമായി എത്തിച്ചേരുന്നത് ലക്ഷങ്ങളാണ്. മറുവശത്ത് വരുമാനമില്ലാത്തതിന്റ പേരിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ഒന്നൊന്നായി റദ്ദാക്കുമ്പോഴാണിതെന്നതും ശ്രദ്ധേയം.
ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്. പെർമിറ്റില്ലാതെ ഏഴ് വഴിയിലൂടെ വേണമെങ്കിലും സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താം. പരാതിയുമില്ല. പരിശോധനയുമില്ല. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ.