നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തിയ സൂചനാപണിമുടക്ക് യാത്രക്കാരെ വലച്ചു. മലബാർ മേഖലയിലും മധ്യകേരളത്തിലുമാണ് പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചത്. യാത്രാനിരക്ക് കൂട്ടിയില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നല്‍കി.
ഇതുപോലെ തിരക്കിട്ട് യാത്രക്കായി എത്തിവരെല്ലാം വലഞ്ഞു. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാറിലെ മലയോര ഗ്രാമങ്ങളിലെ ജനങ്ങളെയാണ് സമരം കൂടുതൽ ബാധിച്ചത്.ജീപ്പ് ഉൾപ്പടെയുള്ള സ്വകാര്യ വാഹനങ്ങളായിരുന്നു ഇവര്‍ക്ക് ആശ്വസമായത്.കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തി.കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്താത് കണ്ണൂരിലെ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി.എൺപതു ശതമാനം ജനങ്ങളും സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന മലപ്പുറത്ത് ഗ്രാമ നഗര വ്യത്യാസമില്ലാതെ സമരം ബാധിച്ചു
അറന്നൂറോളം ബസുകൾ സർവീസ് നടത്തുന്ന കൊച്ചിയിൽ പണിമുടക്ക് ജനങ്ങളെ ദുരിതത്തിലാഴ്ത്തി.സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന കോട്ടയത്തിന്റെയും ഇടുക്കിയുടേയും കിഴക്കൻ മേഖലകളിൽ ഹർത്താലിന്റെ പ്രതീതിയായിരുന്നു.അർത്തുങ്കൽ പള്ളിയിലെ പെരുന്നാളിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങൾ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തുന്ന തിരുവനന്തപുരം, തൃശൂർ ജില്ലകളെ സ്വകാര്യ ബസ് സമരം കാര്യമായി ബാധിച്ചില്ല