കണ്ണൂര്‍ ധര്‍മടം കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്. ബിജെപി പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സന്തോഷ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിടിയിലാവര്‍ പാര്‍ട്ടിപ്രവര്‍ത്തകരല്ലെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലയ്ക്കുകാരണം രാഷ്ട്രീയമല്ലെന്ന സിപിഎമ്മിന്റെ വാദം പൊളിഞ്ഞെന്ന് ബിജെപി ആരോപിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
കണ്ണൂരില്‍ സ്കൂള്‍ കലോല്‍സവം തുടങ്ങി നാലാംദിവസം നടന്ന കൊലപാതകം സിപിഎം ബിജെപി സംഘര്‍ഷത്തിനും ഹര്‍ത്താലിനും ഇടയാക്കിയിരുന്നു. കൊലയ്ക്ക് പിന്നില്‍ സിപിഎം ഇല്ലെന്ന നിലപാട് പാര്‍ട്ടി ആവര്‍ത്തിക്കുന്നതിനിടെയാണ് സിപിഎംകാരായ എൻ.പി.ഹൗസിൽ രോഹിത്ത്, മണപ്പുറം വീട്ടിൽ മിഥുൻ, ലീലാറാം വീട്ടിൽ പ്രജുൽ താഹിറമൻസിലിൽ ഷമിൽ , തോട്ടുമ്മൽ വീട്ടിൽ റിജേഷ് , കേളോത്തു വീട്ടിൽ അതുൽ എന്നിവര്‍ അറസ്റ്റിലായത്. പ്രതികള്‍ നേരിട്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബ്രണ്ണൻ കോളജ് ക്യാംപസിൽ വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ എബിവിപി സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് കുറച്ചു ദിവസങ്ങളായി നടക്കുന്ന അക്രമങ്ങളാണ് കൊലയിലേക്ക് നയിച്ചതായി കരുതുന്നത്. എന്നാല്‍ മുന്‍നിലപാട് സിപിഎം തിരുത്തിയിട്ടില്ല.
എന്നാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിനു തന്നെയെന്ന് ബി.ജെ.പി ആവര്‍ത്തിച്ചു. സിപിഎം നിര്‍േദശങ്ങള്‍ അനുസരിക്കാത്തതിനാണ് ഐജിയെ സ്ഥലംമാറ്റിയതെന്നും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കൊലപാതകത്തില്‍ കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരന്‍ രാവിലെ സന്തോഷിന് വീട് സന്ദര്‍ശിച്ചു. പ്രതികളുടെ സിപിഎം ബന്ധം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി നീക്കം