കലാഭവൻ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നു. കൊലപാതകത്തിന്റെയോ ആത്മഹത്യയുടെയോ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് അന്തിമ തീരുമാനമെടുക്കാനുള്ള പൊലീസിന്‍റെ ഒരുക്കം. അതേ സമയം അന്വേഷണം സി.ബി.ഐക്ക് വിട്ടെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടുമില്ല.
കലാഭവൻ മണി മരിച്ചിട്ട് ഒരു വർഷം പൂർത്തിയാവാറാവുകയാണ്. മണിയുടെ ശരീരത്തിൽ വ്യാജ മദ്യത്തൽ കാണാറുള്ള മീഥേൽ ആൽക്കഹോൾ കണ്ടതോടെ ദുരൂഹത വർധിച്ചിരുന്നു. കൊലപാതകമാണെന്ന് കുടുംബവും പരാതിപ്പെട്ട തൊടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അത് മഹത്യയുടെയും കൊലപാതകത്തിന്റെയും സാധ്യതകളാണ് പ്രധാനമായും അന്വേഷിച്ചത്.
എന്നാൽ ഈ രണ്ടിലെക്കും വഴി നയിക്കുന്ന യാതൊരു തെളിവും ഇതുവരെ ലഭിച്ചില്ല. ക ലാഭവൻ മണി അബോ ഭാവ സ്ഥയിലാകുമ്പോൾ കൂടെയുണ്ടായിരുന്നവരെ നുണ പരിശോധനക്ക് വിധേയമാക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. ഇതോടെ രോഗം മൂലമുള വ മരണം എന്ന നിഗമനത്തിനാണ് ബലം വർധിച്ചത്.
എന്നാൽ അത്തരമൊരു അന്തിമ നിഗമനത്തിലെത്തുമുൻപ് ഇതുവരെയുളവ കേസ് ഫയലുകൾ വീണ്ടും പാശൊധിക്കാനാണ് പൊലീസ് തീരുമാനം. അതിന് ശേഷം കേസ് അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കും. അതെ സമയം മറ്റേതെങ്കിലും ഏജൻസി തുടർന്ന് അന്വേഷിക്കട്ടെയെന്നും പൊലീസ് ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ കേസ് സി.ബി.ഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി മാസങ്ങയായെങ്കിലും ഏറ്റെടുത്തിട്ടില്ല. എറ്റെടുക്കാനുള്ള സാധ്യത കുറവാണെന്നും കരുതുന്നു. എന്നാല്‍ കൊലപാതകമാണെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് മണിയുടെ കുടുംബം