ഹോക്കി താരം പി.ആർ.ശ്രീജേഷുൾപ്പെടെ മൂന്ന് കേരളീയർക്ക് പത്മശ്രീ ലഭിച്ചത് സംസ്ഥാന സർക്കാർ ശുപാർശ ചെയ്യാതെ. പാറശാല പൊന്നമ്മാൾ,മീനാക്ഷിയമ്മ എന്നിവർക്കും സംസ്ഥാന പട്ടികയിൽ നിന്നല്ലാതെയാണ് പത്മശ്രീ കിട്ടിയത്. കേന്ദ്രത്തിന്,, സംസ്ഥാന സർക്കാർ 24 പേരുടെ പട്ടിക നൽകിയെങ്കിലും , ഇതില്‍ പുരസ്കാരം ലഭിച്ചത് മൂന്നുപേര്‍ക്ക് മാത്രം.
ഗാന ഗന്ധർവൻ യേശുദാസ് , കവി അക്കിത്തം അച്യുതൻ നമ്പൂതിരി,കഥകളി പ്രതിഭ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർഎന്നിവർക്കാണ് സംസ്ഥാനം കൊടുത്ത പട്ടികയിൽ നിന്ന് പത്മ പുരസ്കാരം ലഭിച്ചത്. ഹോക്കി ക്യാപ്ടൻ പി.ആർ.ശ്രീജേഷും സംഗീതഞ്ജ പാറശാല പൊന്നമ്മാളും കളരി ഗുരു മീനാക്ഷിയമ്മയും സംസ്ഥാന പട്ടികയില്‍ ഇല്ലായിരുന്നു. എങ്കിലും ഇവർക്ക് പുരസ്ക്കാരം ലഭിച്ചു. സുഗതകുമാരി, െഎ എം വിജയന്‍, ടി.പത്മനാഭന്‍, എം.കെ.സാനു,ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത, ഡോ.വെള്ളായണി അര്‍ജുനന്‍.പി.ജയചന്ദ്രന്‍, എം.കെ.അര്‍ജുനന്‍, കെ.ഇ.മാമ്മന്‍, കെ.രവീന്ദ്രനാഥന്‍ നായര്‍, എന്നിവരുൾപ്പെടെയുള്ള 21 പേരാണ് തഴയപ്പെട്ടത്.അക്കിത്തത്തിന് സംസ്ഥാന സർക്കാർ ശുപാര്‍ശ ചെയ്തത് പത്മഭൂഷണ്‍ ബഹുമതിക്കെങ്കിലും , ലഭിച്ചത് പത്മശ്രീ പുരസ്കാരമായിരുന്നു. ജോമോൻ പുത്തൻപുരയ്ക്കലിന് നൽകിയ വിവരാവകാശ രേഖകളിലൂടെയാണ് സംസ്ഥാന സർക്കാരിന്റെ പട്ടിക പുറത്തു വന്നത്.