നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്. കഴിഞ്ഞു പോയ യോഗത്തിന്റെ പേര് പറഞ്ഞ് മുൻകൂർ ജാമ്യത്തിന് വാദിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ എതിർക്കാതിരുന്നത് ഒത്തുകളിയാണെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. അതേസമയം നെഹ്റൂ കോളജിലെ നശിപ്പിക്കപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. രക്തക്കറ കണ്ടെടുത്ത മുറിയിൽ വച്ച് ജിഷ്ണു പ്രണോയിയെ മർദിച്ചെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം ഫൊറൻസിക് ലാബിനെ സമീപിച്ചത്.
കോളജ് തുറക്കുന്നതിനായി കലക്ടർ ചർച്ചക്ക് വിളിച്ചിട്ടുണ്ടെന്നും ആയിരത്തിലേറെ വിദ്യാർഥികളെ ബാധിക്കുന്ന വിഷയമായതിനാൽ പങ്കെടുക്കാൻ അനുവദിക്കണമെന്നുമാണ് ഒന്നാം പ്രതിയായ പി.കൃഷ്ണദാസ് മുൻകൂർ ജാമ്യാപേക്ഷയിൽ വാദിച്ചത്. ഇതംഗീകരിച്ചാണ് അഞ്ച് ദിവസത്തേക്ക് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. എന്നാൽ കലക്ടർ ചർച്ച വിളിച്ചത് 15 നായിരുന്നു. അതിലേക്ക് കൃഷ്ണദാസിനെ ക്ഷണിച്ചില്ലെന്ന് കളക്ടർ തന്നെ വ്യക്തമാക്കുന്നു.
എ.കൗശിഗൻ ,തൃശൂർ കലക്ടർ ഇങ്ങിനെ ഇല്ലാത്ത ചർച്ചയുടെ പേര് പറഞ്ഞ് അനുകൂല വിധി കൃഷ്ണദാസ് നേടിയപ്പോൾ പൊലീസിന് വേണ്ടി നേരിട്ട് ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എതിർത്തില്ലെന്നാണ് പരാതി.
അതെ സമയം കൊള്ളിലെ മുറിയിൽ നിന്ന് രക്തക്കറ കണ്ടതോടെ ജിഷ്ണുവിന് മർദനമേറ്റെ ന്ന വിലയിരുത്തലിലാണ് പൊലീസ്. എന്നാൽ ഈ മുറികളുടെയെല്ലാം സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പരീക്ഷാഹാളിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ശേഷം ഹോസ്റ്റലിൽ തിരിച്ചെത്തുന്നത് വരെയുള്ള രണ്ട് മണിക്കൂറിനിടയിൽ ജിഷ്ണുവിനെ എന്ത് സംഭവിച്ചൂവെന്നതിന് കൃത്യമായ തെളിവില്ല. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചാൽ അതിനുള്ള ഉത്തരമാവുമെന്ന പ്രതീക്ഷയിലാണ് കാമറകൾ ശാസ്ത്രീയ പരിശോധനക്കായി ലാബിലേക്കയച്ചത്.
അതേസമയം ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധവും ദുഖവും രേഖപ്പെടുത്തിയ ശേഷം പാമ്പാടി കോളജ് തുറന്നു.