ലോ അക്കാദമി വിഷയത്തിൽ തീരുമാനമെടുക്കാനുള്ള സിൻഡിക്കേറ്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന യു.ഡി.എഫ് അംഗങ്ങൾക്കെതിരെ പ്രതിപക്ഷവിദ്യാർഥി സംഘടനകൾ. സിൻഡിക്കറ്റ് അംഗങ്ങൾക്കെതിരെ പാർട്ടി നേതൃത്വത്തെ സമീപിക്കാനാണ് വിദ്യാർഥികളുടെ നീക്കം. ഒരുമിച്ച് നിൽക്കേണ്ടസാഹചര്യത്തിൽ അംഗങ്ങള്‍ മാറിനിന്നതില്‍ സംശയമുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
ലോ അക്കാദമിയ്ക്കെതിരെ നടപടി തീരുമാനിച്ച പ്രമേയം സിൻഡിക്കറ്റിൽ വോട്ടിനിട്ടപ്പോൾ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി കോൺഗ്രസിലെ കെ.എസ്. ഗോപകുമാർ മുസ്ലിം ലീഗിലെ അബ്ദുൾ റഹിം എന്നിവരാണ് വിട്ടുനിന്നത്. സിപിഐ അംഗം യുഡിഎഫിനൊപ്പം നിലകൊണ്ടപ്പോൾ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷൻ കൂടിയായ ഗോപകുമാർ വ്യതസ്ത നിലപാട് സ്വീകരിച്ചത് വിദ്യാർഥിസംഘടനകളെ ഞെട്ടിച്ചു. ഗോപകുമാറിനെതിരെ കെ.പി.സി.സി പ്രസിഡന്റിനെ സമീപിക്കുമെന്നും കെ.എസ്.യു അറിയിച്ചു.അബ്ദുൾ റഹിമിനെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകുമെന്ന് എം·.എസ്.എഫ് പ്രതിനിധികളും പറഞ്ഞു.
ലോ അക്കാദമിയടെ അഫിലിയേഷൻ പിൻവലിക്കുകയും, പ്രിൻസിപ്പൽ ലക്ഷിമിനായരെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ വാദം ആറിനെതിരെ ഒൻപതു വോട്ടിന് കോരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ഒറ്റക്കെട്ടായി തീരുമാനമെടുക്കേണ്ട വിഷയം വോട്ടെടുപ്പിനുവിട്ടതിനാലാണ് മാറിനിന്നതെന്നാണ് യു.ഡി.എഫ് അംഗങ്ങളുടെ വാദം.