ലോ അക്കാദമി സമരത്തിൽ സർക്കാർ നിലപാട് ധിക്കാരപരമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒരു സംഘടനയുമായി മാത്രം ചർച്ച നടത്തിയത് ധാർഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ.മുരളീധരനെ ഉപവാസസമരപ്പന്തിലെത്തി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
രാത്രി പത്തുമണിയോടെയാണ് ഉമ്മൻചാണ്ടി പേരൂർക്കട ലോ അക്കാദമിയിലെത്തിയത്. ആദ്യം സംയുക്തസമരസമിതിയുടെ സമരപ്പന്തലിലായിരുന്നു ആദ്യസന്ദർശനം. തുടർന്ന് കെ.മുരളീധരന്റെ അടുത്തേക്ക്.
എല്ലാവരുമായി ചര്‍ച്ച നടത്തി തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവ് വി.വി.രാജേഷിന്റെ നിരാഹാരസമരപ്പന്തലും, എ.ഐ·വൈ.എഫിന്റെ സമരകേന്ദ്രവും സന്ദർശിച്ചശേഷമായിരുന്നു ഉമ്മൻചാണ്ടിയുടെ മടക്കം.