ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടത്തിൽ ഒരുലക്ഷം തൊഴിൽഅവസരങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട്ട്സിറ്റിയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള സർക്കാരിന്റെ ആദ്യ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിർമിച്ച ആദ്യ കെട്ടിടമാണ് ജ്യോതിർമയ. 10 നിലകളിലായി നാല് ലക്ഷം ചതുരശ്രയടി വിസ്തീർമുണ്ട് ഈ കെട്ടിടത്തിന്. ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടത്തിൽ മൂവായിരം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് ജ്യോതിർമയ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം ആഗ്രഹിച്ച രീതിയിലുള്ള ഐടി വികസനത്തിന് കുറച്ച് വർഷങ്ങൾകൂടി ആവശ്യമാണ്. സ്മാർട്ടിസിറ്റി പൂർത്തിയാകുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും.
സ്മാർട് സിറ്റിക്ക് സമാന്തരമായി ഇടച്ചിറ കടമ്പ്രയാറിന്റെ തീരത്ത് 160 ഏക്കറിലാണ് ഇൻഫോപാർക്കിന്റെ രണ്ടാം ഘട്ടം.80 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങൾ ഇവിടെ നിർമിക്കും.