കൃത്യസമയത്ത് സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് സംഭവിച്ച വീഴ്ചയാണ് തിരിച്ചടിയായത്. നാളെയാണ് ഒൗദ്യോഗിക പ്രഖ്യാപനമെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ വഴി ഒൗദ്യോഗികപട്ടിക പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായില്ലെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിച്ചു. മെഡലിന് പരിഗണിക്കേണ്ടവരുടെ പേരുകൾ പൊലീസ് ആസ്ഥാനത്ത് നിന്ന് നേരത്തെ തന്നെ ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു.ചീഫ് സെക്രട്ടറി,ആഭ്യന്തര വകുപ്പ് സെക്രട്ടറി,ഡി.ജി.പി,വിജിലൻസ് ഡയറക്ടർ എന്നിവർ യോഗം ചേർന്നാണ് അന്തിമപട്ടിക തയാറാക്കേണ്ടിയിരുന്നത്.
എന്നാൽ സമയപരിധികഴിഞ്ഞിട്ടും യോഗം ചേരുകയോ പട്ടിക കേന്ദ്രത്തിലേക്ക് അയയ്ക്കുകയോ ചെയ്തിരുന്നില്ലെന്നാണ് സൂചന.ജേക്കബ് തോമസും െഎ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ ഏറെനാളായി തുടരുന്ന അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണം.ഭിന്നത നിലനിൽക്കെ ജേക്കബ് തോമസിനെ ഉൾപ്പെടുത്തി യോഗം ചേരാൻ ചീഫ് സെക്രട്ടറി താൽപര്യം കാണിച്ചില്ലെന്നാണ് ആക്ഷേപം.
പട്ടിക ലഭിക്കാത്തതിനാൽ ആരേയും മെഡലിനായി പരിഗണിക്കാനാകില്ലെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നതായും സൂചനയുണ്ട്.അതേസമയം ഡിസംബർ 30ന് തന്നെ പട്ടിക കേന്ദ്രത്തിന് നൽകിയിരുന്നെന്നും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ആഭ്യന്തരവകുപ്പിന്റ വിശദീകരണം.ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഡൽഹിയിൽ വിശദീകരിച്ചിരുന്നു.