മൂന്നാറിൽ കയ്യേറ്റമാഫിയക്ക് ഒത്താശചെയ്തവരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വലിയപങ്ക്. സിപിഎം നേതാക്കള്‍ക്കൊപ്പം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും റിസോര്‍ട്ട് മാഫിയയുടെ പങ്കു കച്ചവടക്കാരായി. നിയമങ്ങള്‍ പാടെ അട്ടിമറിച്ചുള്ള വന്‍കിട കയ്യേറ്റങ്ങള്‍ ഭൂരിഭാഗവും നടന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. മനോരമ ന്യൂസ് പരമ്പര കയ്യൂക്കില്‍ കയ്യേറ്റം തുടരുന്നു
പാര്‍ട്ടിഗ്രാമം ഉണ്ടാക്കിയില്ലെങ്കിലും കയ്യേറ്റക്കാര്‍ക്കായി കയ്യും മെയ്യും മറന്ന് കോണ്‍ഗ്രസ് നേതാക്കളും പണിയെടുത്തിട്ടുണ്ട്.കോണ്‍ക്രീ്റ്റ് കാടായി മൂന്നാര്‍ മാറിയത്് ഇവരുടെകൂടി പരിശ്രമങ്ങളുടെ ഫലമാണ്.
പള്ളിവാസലിലെ ഈ രണ്ട് കെട്ടിടങ്ങളും ആകാശംമുട്ടെ ഉയര്‍ന്നത് യുഡിഎഫ് ഭരണകാലത്ത്്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ് അപകടകരമായി പണിതുയര്‍ത്തിയ കെട്ടിടങ്ങളുടെ ഉടമകള്‍. പക്ഷെ ബിനാമി പേരുകളിലാണ് ഇടപാടുകളെല്ലാം. പലതവണ സ്‌റ്റോപ് മെമ്മോ നല്‍കിയിട്ടും കെട്ടിടങ്ങള്‍ നിലകെട്ടി നിലകെട്ടി ഉയര്‍ത്തി. കഴിഞ്ഞ ദിവസം പാറക്കെട്ട് അടര്‍ന്നുവീണ് മൂന്ന്് കാറുകള്‍ തകര്‍ന്നതും നേരിയ വ്യത്യാസത്തില്‍ വന്‍ ദുരന്തം ഒഴിഞ്ഞുപോയതും ഈ റിസോര്‍ട്ടുകള്‍ക്ക് മുന്നിലാണ്.
അമ്പതിലേറെ റിസോര്‍്ട്ടുകളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കണ്ണടച്ചതോടെ ചിത്തിരപ്പുരത്ത് മാത്രം ഉയര്‍ന്നത്. പതിനാല് നിലകളുമായി മൂന്നാറിലെ തന്നെ ഈ വലിയ കെട്ടിടവും ചിത്തിരപുരത്താണ്. കോണ്‍ഗ്രസുകാര്‍ തന്നെ നിര്‍മാണത്തിന്റെ ചുക്കാന്‍ പിടിച്ചതോടെ യുഡിഎഫ് കാലത്ത് റവന്യൂ വകുപ്പും നിശചലമായി. കയ്യേറ്റത്തിന് കൂട്ടു നിന്ന്്് പോക്കറ്റ് നിറയ്ക്കുന്നതില്‍ ഗ്രൂപ്പ് മറന്നും കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി.