തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കൂടുതൽ രക്ഷിതാക്കൾ പരാതി നൽകി. തെളിവെടുക്കുന്ന ഉപസമിതിക്കുമുന്നിലാണ് പരാതികളെത്തിയത്. അക്കാദമിയിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടുന്ന സർവകലാശാല ഉപസമിതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും സർക്കാർ ഇടപെടൽ വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പഠനത്തിൽ ഉയർന്ന നിലവാGhരം പുലർത്തുന്ന, എൻട്രൻസിൽ മികച്ച റാങ്ക് നേടിയ വിദ്യാർഥികളെപ്പോലും പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് പരാതി. മനേജ്മെന്റ് സമർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്നും മാതാപിതാക്കൾ ആവശ്യപ്പെടുന്നു
അതേസമയം മനേജ്മെന്റിനെ സംരക്ഷിക്കാണ് ഉപസമിതുയുടെ ശ്രമമെന്നും ആരോപണമുണ്ട്. തെളിവെടുപ്പ് തുടരുകയാണ്. 28 നാണ് റിപ്പോർട്ട് ചർച്ചചെയ്യാനുള്ള സർവകലാശാല സിൻഡിക്കറ്റ് യോഗം