മിസ് സൗത്ത് ഇന്ത്യ മത്സരം ഈ മാസം 27ന് ആലപ്പുഴയിൽ നടക്കും. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 സുന്ദരികളാണ് സൗന്ദര്യ കിരീടത്തിനായി റാംപിൽ ചുവട്്വയ്ക്കുക , ഫൈനൽ മത്സരത്തിന് മുന്നോടിയായുള്ള അവസാനവട്ട തയാറെടുപ്പിലാണ് സുന്ദരികളെല്ലാം തന്നെ. തിരക്കിട്ട ഗ്രൂമിങ്ങിന്റേയും റാംപ് വാക്ക് പരിശീലനത്തിന്റേയും ഇടയിൽ ഫോട്ടോ ഷൂട്ടിനായി ചെറിയ ഇടവേള.
അഞ്ച് മലയാളികളാണ് മത്സരരംഗത്തുള്ളത്. കേരളത്തെ പ്രതിനിധീകരിച്ച് നാല് പേരാണ് റാംപിലെത്തുക. കർണാടകയെ പ്രതിനിധീകരിച്ചെത്തുന്ന സുന്ദരികളിലെ ഒരാളും മലയാളി തന്നെ. രാജ്യാന്തര സൗന്ദര്യ മത്സര വേദികളിലേക്കുള്ള ആദ്യ ചവിട്ട്്പടിയായായണ് ഇവരെല്ലാം മിസ് സൗത്ത് ഇന്ത്യ മത്സരവേദിയെ കാണുന്നത്.
ഡിസൈനർ സാരി, റെഡ് കോക്ക്്ടെയിൽ, ബ്ലാക്ക് ഗൗൺ എന്നീ മൂന്ന് റൗണ്ടുകളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്തിയ ഒാഡിഷനുകളിൽ നിന്നാണ് മൽസരാർഥികളെ തിരഞ്ഞെടുത്തത്. പെഗാസസ് സംഘടിപ്പിക്കുന്ന 15ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം കൂടിയാണിത്.
വെള്ളിയാഴ്ച വൈകിട്ട് ആറര മുതൽ ആലപ്പുഴ കാമിലോട് കൺവൻഷൻ സെന്ററിൽ നടക്കുന്ന മത്സരത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക