വർധിപ്പിച്ച പാൽവില കർഷകന് നൽകാതെ മിൽമയുടെ കൊള്ള. ലീറ്ററിന് 44 രൂപയാണ് പാലിന്റ പുതുക്കിയ വിലയെങ്കിലും കർഷകന് ലഭിക്കുന്ന പരമാവധി വില 35 രൂപ മാത്രം. വില വർധനയിലൂടെ മിൽമയുടെ ഒരു മേഖലയ്ക്ക് മാത്രം ലഭിക്കുന്ന ലാഭം 5 കോടിയിലേറെ രൂപയാണ്.
വരൾച്ചയുടെ പേര് പറഞ്ഞാണ് മിൽമ നാലുരൂപ കൂട്ടിയത്.ഇതിൽ മൂന്നുരൂപ മുപ്പത്തിയഞ്ച് പൈസ ക്ഷീരകർഷകർക്കെന്നും പറഞ്ഞു.എന്നാൽ വാക്കു വേറെ പ്രവൃത്തി വേറെ എന്നതാണ് മിൽമയുടെ ലൈൻ
ഒരുദിവസം തിരുവനന്തപുരത്ത് മാത്രം മിൽമ ശേഖരിക്കുന്നത് ഒരു ലക്ഷത്തി എൺപത്തി അയ്യാരം ലിറ്ററാണ് . ഇതു കണക്കുകൂട്ടിയാൽ തന്നെയറിയാം മിൽമയുടെ ലാഭ കണക്ക്.അതായത്കർഷകൻ മെലിയുമ്പോഴും മിൽമ കൊഴുക്കുകയാണന്നർഥം.