രോഗികൾക്ക് ആശ്വാസമായി കാൻസറിനും ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വില വൻതോതിൽ കുറയും. കാൻസർ മരുന്നുകൾക്ക് എൺപത്തേഴു ശതമാനം വരെയും ജീവിതശൈലീ രോഗങ്ങളുടെ മരുന്നുകൾക്ക് നാല്പത്തേഴു ശതമാനം വരെയും വിലകുറയും. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടേതാണ് തീരുമാനം.
രോഗികൾക്കൊരു ആശ്വാസ വാർത്ത. കാൻസറിനും ജീവിത ശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വില വൻതോതിൽ കുറയുന്നു.കാൻസർ മരുന്നുകൾക്ക് 87 ശതമാനം വരെ വിലകുറയും.ജീവിത ശൈലീ രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം,മറ്റു ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ മരുന്നുകൾക്ക് 10 ശതമാനം മുതൽ 47 ശതമാനം വരെ വിലക്കുറവുണ്ടാകും. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടേതാണ് തീരുമാനം.ഇന്ന് ചേരുന്ന എൻ പി പി എയുടെ യോഗത്തിൽ നിർണ്ണായക പ്രഖാപനമുണ്ടാകും.കൂടിയ വിലയിൽ വിൽക്കുന്ന മരുന്നുകളുടേയും ചെറിയ വിലയാണെങ്കിലും വലിയ അളവിൽ വിൽക്കുന്ന മരുന്നുകളുടേയും വില കുറയ്ക്കാനാണ് തീരുമാനം.കാൻസർ പ്രമേഹം രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുടെ കാര്യത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം.അതു കൊണ്ടു തന്നെ എൻ പി പി എ യുടെ തീരുമാനം സംസ്ഥാനത്തെ രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമേകും.