താനറിയാതെ തന്റെ വിവാഹപരസ്യം നൽകിയവർക്കെതിരെ നിയമനടപടിക്കില്ലെന്ന് യുവജനകമ്മീഷൻ അധ്യക്ഷയും ഡിവൈഎഫ്ഐ നേതാവുമായ ചിന്ത ജെറോം. നിയമനടപടിക്ക് പോവേണ്ട ഗൗരവം പരസ്യത്തിന് കാണുന്നില്ലെന്നും മുൻപും തന്നെ മോശക്കാരിയാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ചിന്ത ജെറോം മനോരമ ന്യൂസിനോട് പറഞ്ഞു
മതേതര മൂല്യത്തിന് വേണ്ടി പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോമിന്റെ മതം അടിസ്ഥാനമാക്കിയുള്ള വിവാഹപരസ്യം ക്രിസ്ത്യൻ മാട്രിമോണിയൽ സൈറ്റിൽ വന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വിപ്ലവം പ്രംഗിക്കുന്ന നേതാവിന് കല്യാണം കഴിക്കാൻ മതം നോക്കണം എന്നായിരുന്നു വിമർശനം.എന്നാൽ തന്റെ അറിവോടെയല്ല വിവാഹപരസ്യം വന്നതെന്നും മതേതരമൂല്യം ഉയർത്തിപിടിക്കുന്ന വ്യക്തിയാണ് താനെന്നും ചിന്ത പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ പരസ്യം സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. സ്വന്തം പേരിൽ തെറ്റായ പരസ്യം വന്നിട്ടു എന്തു കൊണ്ട് പരാതി നൽകുന്നില്ലെന്നുള്ള ചോദ്യത്തിന് ചിന്തയുടെ പ്രതികരണം ഇതായിരുന്നു
ഉത്തരവാദിത്വപ്പെട്ട പദവിയിലാണ് ഇപ്പോൾ ഇരിക്കുന്നത് ആ ജോലികൾ ചെയതുതീർക്കുകയാണ് ലക്ഷ്യം.തനിക്ക് എതിരെ വരുന്ന എല്ലാ വിവാദങ്ങൾക്ക് പുറമേ പോകാനുള്ള സമയമില്ലെന്നും ചിന്ത ജെറോ വ്യക്തമാക്കി.