മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫില്‍ ഐക്യമുണ്ടാക്കാന്‍ തീവ്രശ്രമം. യുഡിഎഫിനുപുറത്തുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഭരിക്കുന്ന കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളോട് രാജിവയ്ക്കാന്‍ മുന്നണി നേതൃത്വം നിര്‍ദേശിച്ചു. ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർഥിയെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും.
കൊണ്ടോട്ടി നഗരസഭയിലും വാഴക്കാട്, പറപ്പൂർ ഗ്രാമപഞ്ചായത്തുകളിലും ഇടതുപക്ഷത്തിനൊപ്പം ചേർന്ന് ഭരണം നടത്തുന്ന കോൺഗ്രസ് അംഗങ്ങളോട് രാജിവച്ച് ഒഴിയാനാണ് നിർദേശം. എന്നാൽ രാജി വക്കുന്ന കാര്യത്തിൽ പ്രാദേശിക നേതൃത്വങ്ങൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് മുന്നോടിയായി രാജിവക്കണമെന്ന കർശന നിർദേശം നൽകുന്നുണ്ട്. പ്രാദേശിക തർക്കങ്ങൾ മറന്ന് യു.ഡി.എഫ് സംവിധാനത്തിലേക്ക് വരണമെന്ന് കോൺഗ്രസും മുസ്്ലിംലീഗും പ്രാദേശിക നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാനാർഥികളുടെ പേരുകൾ നിർദേശിക്കാനും തിരഞ്ഞെടുപ്പിന് ഒരുങ്ങാനുമായി സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം മലപ്പുറത്ത് ചേർന്നു. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. റഷീദലി, മുൻ എം.എൽ.എ വി. ശശികുമാർ തുടങ്ങിയ പേരുകൾ ചർച്ച പരിഗണിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വം സ്വന്തം നിലക്കും സ്ഥാനാർഥികളെ തിരയുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ മലപ്പുറത്ത് ശനിയാഴ്ച ചേരുന്ന യോഗത്തിന് ശേഷം ഇടതുസ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സുചന.