സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിലമ്പൂരിൽ നടക്കുന്ന ചലച്ചിത്രോൽസവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കമൽ പങ്കെടുക്കരുതെന്ന മുസ്്ലിംലീഗിന്റെ കത്ത് ജില്ല കലക്ടർ സംഘാടക സമിതിക്കു കൈമാറി. മലപ്പുറത്ത് സ്ഥാനാർഥിയാകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് കമൽ പറഞ്ഞു. എന്നാൽ കമലിനോട് മുസ്്ലിംലീഗിന് അസഹിഷ്തയില്ലെന്ന് പരാതി നൽകിയ കെ.എൻ.എ ഖാദർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം വഹിക്കുന്ന കമൽ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ പാടില്ല, ഒൗദ്യോഗിക ഉദ്ഘാടനം നടത്താൻ പാടില്ല എന്നും ചൂണ്ടിക്കാട്ടിയാണ് കെ. എൻ.എ ഖാദർ ജില്ല കലക്ടർക്ക് കത്ത് നിൽകിയത്. കലക്ടർ ഈ കത്തിന്റെ പകര്‍പ്പ് സഹിതം ഐ.എഫ്.എഫ്.കെ സംഘാടക സമിതിക്ക് കൈമാറി. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കമൽ ഇടതുസ്ഥാനാർഥിയാകുമെന്ന പ്രചാരണമാണ് ലീഗിന്റെ നിലപാടിന് പിന്നിലെന്ന് സംശയിച്ചിരുന്നു. എന്നാൽ മലപ്പുറത്ത് സ്ഥാനാർഥിയാകുന്ന കാര്യം ആരും സംസാരിച്ചിട്ടില്ലെന്നും താൻ ആലോചിച്ചിട്ടില്ലെന്നും കമൽ പ്രതികരിച്ചു
എന്നാൽ മുസ്്ലിംലീഗിന് കമലിനോട് ഒരു വിരോധവുമില്ലെന്നാണ് പരാതി നൽകിയ ജില്ലാ സെക്രട്ടറി കെ.എൻ.എ ഖാദറിന്റെ നിലപാട്. വിഷയം വിവാദമായതോടെ നാളെ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ കമൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ധാരണയായിട്ടില്ല.