എൽ.ഡി.എഫ് സർക്കാരിന്റ മദ്യനയത്തിൽ രഹസ്യ അജന്‍ഡയുണ്ടെന്ന് സംശയിക്കുന്നതായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസെപാക്യം. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.പൊലീസിനെ ഉപയോഗിച്ച് ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകൾ തുറക്കാന്‍ നോക്കിയാൽ സർക്കാർ ശക്തമായ സമരം നേരിടേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു
സർക്കാർ മദ്യശാലകൾ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെയായിരുന്നു മാർച്ച്.മദ്യനയത്തിൽ വെള്ളം ചേർക്കില്ലെന്ന് ഇടതുവലതുമുന്നണികൾ ഉറപ്പുതന്നെങ്കിലും ഇപ്പോൾ ആ ഉറപ്പിൽ വിശ്വസിക്കാനാകുന്നില്ലെന്ന് ആർച്ച് ബിഷപ് സൂസൈപാക്യം പറഞ്ഞു
മദ്യം വിൽക്കുന്നത് സർക്കാരായാലും സഭയായാലും രാജ്യദ്രോഹമാണന്ന് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരം അടിച്ചമർത്താമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു വി.എം സുധീരന്റ പ്രതികരണം, ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.