സംസ്ഥാനത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. ഉപതിരഞ്ഞെടുപ്പ് നടന്ന 11 തദ്ദേശവാര്‍ഡൂകളില്‍ ഏഴെണ്ണം എല്‍.ഡി.എഫ് നേടിയപ്പോള്‍ മൂന്നെണ്ണത്തില്‍ യു.ഡി.എഫ് വിജയിച്ചു. കോട്ടയത്ത് ഇടതുമുന്നണിക്കും, കോണ്‍ഗ്രസിനും സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും കേരളാ കോൺഗ്രസിനും വിജയം. വിജയപുരം പഞ്ചായത്തില്‍ സി.പി.ഐയുടെ സിറ്റിങ് സീറ്റായ നാലാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ജോർജ് എം. ഫിലിപ് നാൽപത് വോട്ടുകൾക്ക് വിജയിച്ചു. മൂന്നിലവ് പഞ്ചായത്തിൽ ഒറ്റയ്ക്ക് മൽസരിച്ച കേരളാ കോൺഗ്രസ് സ്ഥാനാർഥി ജോയി അമ്മിയാനിക്കൽ അമ്പത് വോട്ടുകൾക്ക് വിജയിച്ചു. കോൺഗ്രസിന്റ സിറ്റിങ് സീറ്റാണ് കേരളാ കോൺഗ്രസ് പിടിച്ചടുത്തത്. തൃശൂർ അളഗപ്പനഗർ പഞ്ചായത്ത് തെക്കേക്കര വാർഡ് ഇടതുമുന്നണി നിലനിർത്തി. സി.പി.ഐയിെല സുനിത ഷാജി 117 വോട്ടിന് ജയിച്ചു.
വാടനപ്പിള്ളി പതിനഞ്ചാം വാര്‍ഡില്‍ സി.പി.എമ്മിലെ പി.വി.ആനന്ദന്‍ 251 വോട്ടിനു വിജയിച്ചു. തൃശൂർ കോർപ്പറേഷൻ മിഷ്യൻ ക്വാർട്ടേഴ്സ് ഡിവിഷൻ യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ ജോർജ് ചാണ്ടി 986 വോട്ടിന് ജയിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.ഐയിലെ മനേഷ·് മോഹന്‍ 13 വോട്ടിന് വിജയിച്ചു. മലപ്പുറം അരീക്കോട് പഞ്ചായത്തിലെ താഴത്തങ്ങാടി വാർഡ് സി.പിഎം നിലനിര്‍ത്തി. സി.പി.എമ്മിലെ കെ. രതീഷ് 144 വോട്ടിന് വിജയിച്ചു. കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. സിപിഐയിെല ഐ.മന്‍സൂര്‍ 163 വോട്ടിന് വിജയിച്ചു. തിരുവനന്തപുരം പനവൂർ പഞ്ചായത്ത് ആറാം വാർഡ് എൽ ഡി എഫ് നിലനിർത്തി. സി പി എമ്മിലെ ബി. സുലോചന 258 വോട്ടുകൾക്ക് വിജയിച്ചു. എറണാകുളം പാമ്പാക്കുട പഞ്ചായത്ത് ഒന്നാംവാര്‍ഡ് സി.പി.എം നിലനിര്‍ത്തി. വയനാട് പനമരം ബ്ലോക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.മണി വിജയിച്ചു.