ലോ അക്കാദമിക്ക് സർക്കാർ നൽകിയ ഭൂമിയിൽ പകുതിയിലേറെ ഉപയോഗിച്ചിട്ടില്ല. ആറര ഏക്കർ വരുന്ന ഈ ഭൂമിയുടെ വിനിയോഗത്തിൽ സർക്കാരിന് ഇടപെടാം. കോളജിനായി നിർമിച്ച കെട്ടിടത്തിൽ സഹകരണ ബാങ്കും ഹോട്ടലും പ്രവർത്തിക്കുന്നതും നിബന്ധനകൾ മറികടന്നാണ്.
പതിനൊന്ന് ഏക്കർ 49 സെന്റ് സ്ഥലമാണ് 1968 ൽ ലോ അക്കാദമിക്ക് പാട്ടത്തിന് നൽകിയത്. ഇവിടെ പ്രവർത്തിക്കുന്നത് ഇവയാണ്. ക്ലാസ് മുറികളും , അധ്യാപകരുടെ മുറികളും ഒാഫിസുകളും അടങ്ങുന്ന പ്രധാന കെട്ടിടം. പി.ജി ക്ലാസ്മുറികളുടെ കെട്ടിടം. 120 പെൺകുട്ടികൾക്ക് താമസിക്കാവുന്ന ഹോസ്റ്റലും അനക്സും. 200 പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന ലൈബ്രറി , മൂട്ട്കോർട്ട് അടക്കം നടത്താവുന്ന രണ്ട് സെമിനാർ ഹാളുകൾ. ഒരുതുറന്ന ഒാഡിറ്റോറിയം, അഞ്ച് ക്വാർട്ടേഴ്സുകൾ. 120 പേർക്ക് ഇരിക്കാവുന്ന ക്യാന്റീൻ. വിവിധോദ്യേശ സ്റ്റേഡിയം. 2001 ൽ പത്തുസെന്റിൽ നിർമിച്ച കെട്ടിയത്തിൽ ക്യാന്റീൻ പുറത്തുനിന്നുള്ളർക്കും പ്രവേശനം അനുവദിക്കുന്ന ഹോട്ടലായി മാറി. എന്നാലിത് ലാഭേഛയോടെ പ്രവർത്തിക്കുന്ന സ്ഥാപനമല്ലെന്നാണ് അക്കാദമിയുടെ വിശദീകരണം
മുകളിലെ നിലയിൽ അക്കാദമി ഗസ്റ്റ് റൂമാണ്. താഴെ ഹോട്ടലിനോട് ചേർന്ന് സംസ്ഥാന സഹകരണ ബാങ്ക് ശാഖ പ്രവർത്തിക്കുന്നു. ഇത് രണ്ടും വിദ്യാഭ്യാസ ആവശ്യത്തിൽ ഉൾപ്പെടുന്നില്ല. ഇവയ്ക്കെല്ലാം കൂടി അഞ്ചേക്കറിൽ താഴെ ഭൂമിയെ വിനിയോഗിചിട്ടൂള്ളൂ. ബാക്കി ആറരഏക്കർ ഭൂമിവെറുതെ കിടക്കുന്നു. രണ്ടുകാര്യങ്ങളിലും.റവന്യൂവകുപ്പിന്റെ ശുപാർശ അനുസരിച്ച് സർക്കാരിന് തീരുമാനമെടുക്കാം.