വിദ്യാർഥി സമരം അവസാനിച്ചെങ്കിലും കുരുക്കുന്ന പ്രശ്നങ്ങളാണ് ലോ അക്കാദമിക്ക് മുന്നിലുള്ളത്. ഭൂമി, ട്രസ്റ്റ്, അഫിലിയേഷൻ, പരീക്ഷാ നടത്തിപ്പ് എന്നിവ സംബന്ധിച്ച് കടുത്ത ആരോപണങ്ങളാണ് അക്കാദമിക്ക് നേരെ നിലനിൽക്കുന്നത്. കൂടാതെ വിദ്യാർഥികളെ ജാതിപേര് വിളിച്ച് അപമാനിച്ചു എന്ന പരാതിയിലെ തുടർ നടപടികളും വാരാനിരിക്കുന്നേയുള്ളൂ.
കടുത്ത നിയമലംഘനങ്ങളാണ് ലോ അക്കാദമിയിൽ നിലനിൽക്കുന്നതെന്നാണ് കേരള സർവകലാശാല സിൻഡിക്കേറ്റ് ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം പറയുന്നതിന്. അതിന് പ്രധാന ഉത്തരവാദിയെന്ന് സർവകലാശാല തന്നെ ചൂണ്ടിക്കാട്ടിയ പ്രിൻസിപ്പൽ ലക്ഷ്മി നായരെ , തൽസ്ഥാനത്തു നിന്ന് മാറ്റാൻ വിദ്യാർഥി സമരത്തിന് കഴിഞ്ഞു. പക്ഷെ മറ്റ് പ്രശ്നങ്ങൾ അവശേഷിക്കുകയാണ്. പരീക്ഷാ നടത്തിപ്പ, ഹാജരർ, ഇന്റേണൽ അസെസ്മെന്റ് എന്നിവ സംബന്ധിച്ച പരാതികൾക്ക് പരിഹാരം കാണണം. ഇതിന് കാരണക്കരായ അധ്യാപകർക്കും ലോ അക്കാദമി മാനേജ്മെന്റിനും എതിരെ നടപടിയും വരണം. ലോ അക്കാദമിയുടെ അഫിലിയേഷൻ, ട്രസ്റ്റിന്റെ ഘടന എന്നിവ സംബന്ധിച്ച് ഗുരുതമായ പ്രശ്നങ്ങളാണ് നിലനിൽക്കുനന്ത്.
അഫലിയേഷൻരേഖകൾ സർവകലാശാലക്ക് കണ്ടെത്തേണ്ടിവരും. ഒപ്പം ട്രസ്റ്റിന്റെ ഘടനയും പ്രവർത്തനവും എങ്ങിനെ വഴിമാറി എന്ന് രജിസ്ട്രേഷൻ വകുപ്പിന് അന്വേഷിക്കേണ്ടിയും വരും. ഭൂമി സംബന്ധിച്ച് കടുത്ത നടപടികളാണ് റവന്യൂവകുപ്പ് ശുപാർശ ചെയ്തിരിക്കുന്നത്. ഇത് എത്രമാത്രം സർക്കാ നടപ്പാക്കും എന്നതാണ് ഉയരുന്ന ചോദ്യം. കുട്ടികളെ ജാതിപേര് വിളിച്ച് അപമാനിച്ചു എന്ന പരാതി ഏറ്റവും ഗൗരവമുള്ളതാണ്. ജാമ്യമില്ലാത്ത വകുപ്പു പ്രകാരമുള്ള കേസ് പൊലീസ് മുന്നോട്ട് കൊണ്ടുപോകുമോ എന്നും കാണേണ്ടതുണ്ട്. ഇക്കാര്യങ്ങ മുൻനിറുത്തി ലോ അക്കാദമിക്കൊപ്പം സർക്കാരും സമ്മർദത്തിലാവും.