തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ രാജി വെയ്ക്കണമെന്നാവശ്യപ്പ് വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരം പതിമൂന്നാം ദിവസത്തിലേയ്ക്ക്. അതേസമയം വിദ്യാർഥികളുടെ പരാതികൾ അന്വേഷിക്കാൻ സർവ്വകലാശാല നിയോഗിച്ച ഉപസമിതി ഇന്നും നാളെയും കോളജിൽ തെളിവെടുപ്പ് നടത്തും.
ലോ അക്കാദമി മാനേജ്മെന്റ് നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥി സംഘടനകൾ. പ്രിൻസിപ്പൽ സ്ഥാനം രാജിവയിക്കില്ലെന്ന ലക്ഷ്മി നായരുടെ നിലപാടിനോട് എസ്എഫ്െഎയുടെ പ്രതികരണം ഇങ്ങനെ.
ചർച്ചയ്ക്ക് ശ്രമിച്ചപ്പോളെല്ലാം മാനേജ്മെന്റ് അവഗണിക്കുകയായിരുന്നു. ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായും തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും വിദ്യാർഥി പ്രതിനിധികൾ വ്യക്തമാക്കി.
പരാതികൾ അന്വേഷിക്കാൻ നിയോഗിച്ച കേരള സർവ്വകലാശാല ഉപസമിതി ഇന്നും നാളെയും കോളജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും നേരിൽക്കണ്ടാണ് എട്ടംഗംസമിതിയുടെ തെളിവെടുപ്പ്. 28ന് ചേരുന്ന പ്രത്യേക സിൻഡിക്കറ്റ് യോഗം ഉപസമിതി റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കും.