അവൾ ഉറങ്ങാൻ പോലും പറ്റാൻ കഴിയാത്ത അവസ്ഥയിലാണ്. ഒരു ദിവസം അവൾക്ക് ഉറങ്ങാൻ ടാബ്ലറ്റ് നൽകി. പിറ്റേദിവസവും അവൾ വീണ്ടും ടാബ്ലറ്റ് ചോദിച്ചു. അപ്പോൾ ഞാൻ നൽകിയില്ല. മരുന്ന് കഴിക്കാതെ അവൾക്ക് ഉറങ്ങാൻ കഴിയുന്ന അവസ്ഥയിലേക്ക് അവളെ നമ്മൾ കൊണ്ടുവരണം. ഇതിനായി സിനിമാ പ്രവർത്തകർ ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. ഒരു കോളിങ് ബെല്ലിന്റെ ശബ്ദം പോലും ഇപ്പോൾ അവളെ ഭയപ്പെടുത്തുന്നുണ്ട്, ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
അവളെ ഞങ്ങൾകുറച്ചു പേർ ചേർന്ന് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ചില ചാനലുകളിലും പത്രങ്ങളിലും വരുന്ന ചിലവാർത്തകൾ അവളെ കേസിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നു.
എന്റെ മകൻ ജീനിന്റെ പടത്തിന് വേണ്ടിയല്ല അവൾ കൊച്ചിയിൽ വരുന്നത്. ഒരു പരസ്യത്തിന്റെ ഷൂട്ടിങ് ആവശ്യത്തിനാണ് അന്ന് യാത്ര ചെയ്തത്. രമ്യാ നമ്പീശന്റെ വീട്ടിലേക്കായിരുന്നു അവൾക്ക് പോകേണ്ടിയിരുന്നത്. അവിടെ നാലുദിവസം തങ്ങാനാണ് അവൾ വന്നത്. ഇതൊന്നുമറിയാതെയാണ് ലാലിന്റെ സിനിമയ്ക്ക് വേണ്ടി വന്നിട്ടും ആരും അവളെ അന്വേഷിച്ചില്ല എന്നൊക്കെ ചിലർ പറഞ്ഞ് പരത്തുന്നത്. അവൾ ആവശ്യപ്പെട്ടിട്ടാണ്് വണ്ടി ഏർപ്പാടാക്കി കൊടുത്തത്. ലാൽ മാധ്യമങ്ങളോട് പറഞ്ഞു.