പൊലീസ് അനാസ്ഥ പുറത്തെത്തിച്ച മനോരമ ന്യൂസ് വാര്‍ത്തയോട് ഒറ്റക്കെട്ടായി പ്രതികരിച്ച് സമൂഹം. കുട്ടിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നില്‍ ഡി.വൈ.എഫ്.െഎ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രതിഷേധം നടത്തി. ജനകീയ പ്രതിഷേധം ശക്തമായതോടെ ഉറ്റബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പത്തവയസുകാരിയുടെ മരണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഉറ്റബന്ധുവിനെ വൈകിട്ട് നാലുമണിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരയുടെ വീടിന് സമീപം താമസിക്കുന്ന 65 കാരനായ ബന്ധുവാണ് കുട്ടിയെ നിരന്തരം ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. കുട്ടിയുടെ പിതാവ് നിരന്തരം ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിട്ടും ഇതേവരെ ചോദ്യം ചെയ്തിരുന്നില്ല ഉച്ചയക്ക് 12 മണിമുതൽ മനോരമ ന്യൂസ് നടത്തിയ ഇടപെടൽ ജനകീയസമരമായി മാറി.
രണ്ടുമണിയോട ഡിവൈഎഫ് ഐയും കോൺഗ്രസുെ ബി.ജെ.പിയും പൊലീസ് സ്റ്റേഷ൯ ഉപരോധിച്ചുള്ള സമരം പൊലീസി൯െ നിയന്ത്രണത്തിന് പുറത്തായിരുന്നു. സമരെ ചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ സി.പി.എം പ്രവർത്തകർ മർദിച്ചത് സംഘർഷത്തിടയാക്കി. ഒടുവിൽ വൈകിട്ട് നാലുമണിയോടെ പ്രതിയെന്ന് സംശയിക്കുന്ന ഉറ്റബന്ധുവിനെ കസ്റ്റഡിയിൽ എടുത്തെന്ന് പൊലീസ് അറിയിച്ചു. എന്നാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സസ്പെ൯ഡ് ചെയ്യണമെന്നുമാണ് സി.പി.എം കുണ്ടറ ഏരിയ.കമ്മിറ്റി ആവശ്യപ്പെട്ടു.