കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിക്കുമ്പോഴെല്ലാം ഒരുഭാഗത്തുനിന്ന് ഈ ശ്രമങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് വ്യക്തമാക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ക്ക് മികച്ച പ്രതികരണമാണു പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രേക്ഷകര്‍ പങ്കുവച്ച ചില വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. ഒപ്പം ചില ചോദ്യങ്ങളും.
1. സമാന്തര സര്‍വീസുകള്‍ പലപ്പോഴും കെഎസ്ആര്‍ടിസിയെ വാരിക്കുഴിയിലാക്കുന്നതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. കുളത്തൂര്‍ റൂട്ടിലേക്ക് യാത്രക്കാരെ കാത്തുകിടക്കുന്ന സമാന്തര വാഹനവും പോത്തന്‍കോട് ഭാഗത്തേക്കുള്ള ബസിന് മുന്‍പേ തന്നെ യാത്രക്കാരെ വിളിച്ച് കയറ്റുന്ന മറ്റൊരു വാഹനവും ദൃശ്യങ്ങളില്‍ കാണാം. ഇത്തരം സമാന്തരവാഹനങ്ങള്‍ക്കെതിരെ ഒരു നടപടിയും അധികൃതര്‍ എടുക്കുന്നില്ല. എന്തുകൊണ്ട് ?
2. തിരുവല്ല പായിപ്പാട് മല്ലപ്പള്ളി റൂട്ടിൽ ഓർഡർ ആയ കെഎസ്ആര്‍ടിസി ബസുകള്‍ കൃത്യമായി ഓടുന്നില്ല. പ്രൈവറ്റ് ബസ് ഈ റൂട്ടിൽ നേട്ടമുണ്ടാക്കുന്നു. ഇത് സംശയമുളവാക്കുന്നു.
3. പുലര്‍ച്ചെ 5.30ന് പുനലൂര്‍ സ്റ്റാന്‍റില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് 9.50ന് എറണാകുളത്തെത്തിയിരുന്ന കെഎസ്ആര്‍ടിസി പുനലൂര്‍-ചാലക്കുടി ബസ് ഇപ്പോള്‍ 15 മിനിറ്റ് താമസിച്ചാണ് യാത്ര ആരംഭിക്കുന്നത്. പുനലൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള പ്രൈവറ്റ് ബസ് കൃത്യം 5.20ന് പുറപ്പെടുന്നു. കാരണമെന്ത് ?
4. കോതമംഗലം ഡിപ്പോയില്‍ നിന്ന് രാവിലെ 6.45നുള്ള ബസ് എന്നും പത്ത് മിനിറ്റിന് താമസിച്ചാണ് സര്‍വീസ് ആരംഭിക്കുന്നത്. അതും പ്രൈവറ്റ് ബസിന് തൊട്ടുപിന്നാലെ. ഈ ബസ് സര്‍വീസ് ടേക്ക് ഓവര്‍ ചെയ്തതാണ്. അതിനാല്‍ തന്നെ കെഎസ്ആര്‍ടിസിക്ക് പിറകിലാണ് പ്രൈവറ്റ് ബസ് പോകേണ്ടത്. ഇവരുടെ ഉദ്ദേശ്യം കെഎസ്ആര്‍ടിസിയെ രക്ഷിക്കുകയോ ശിക്ഷിക്കുകയോ?
5. കെഎസ്ആര്‍ടിസി പാലോട് ഡിപ്പോ ബസുകള്‍ കൃത്യസമയം പാലിക്കുന്നില്ല. മികച്ച വരുമാനം ലഭിക്കുന്ന നെടുമങ്ങാട് - പാലോട് റൂട്ടില്‍ പോലും കൃത്യമായി സര്‍വീസ് നടത്തുന്നില്ല. ഇൗ റൂട്ടില്‍ ടെംബോട്രാവലര്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്തുകൊണ്ട് ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഒഴിവാക്കുന്നു?
6. നല്ല വരുമാനമുള്ള പാലക്കാട്. ഗുരുവായൂർ റൂട്ടില്‍ KSRTC സര്‍വീസ് നിര്‍ത്തി