കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ കൂട്ട അവധിയെടുത്താൽ ഇനി ഡയസ്നോൺ.സർവീസുകൾ മുടക്കി ജീവനക്കാർ യൂണിയൻ പ്രവർത്തനത്തിന് പോകുന്നത് തടയാനാണിത്. സർക്കാരിന്റ ആനുകൂല്യം പറ്റി സർക്കാരിനെതിരെ സമരം ചെയ്യാൻ അനുവദിക്കില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫിന്റ സെക്രട്ടേറിയറ്റ് മാർച്ചും,എ.െഎ.ടി.യു.സിയുടെ സമരപ്രചാരണജാഥയും നടന്ന വ്യാഴാഴ്ച.സർവീസ് ക്ഷമമായ 5615 ബസുകളിൽ ഒാപ്പറേറ്റ് ചെയ്തത് 5170 എണ്ണം.ശേഷിച്ച 445 ബസുകളും റദ്ദാക്കിയത് ജീവനക്കാരില്ലാത്തതിനാൽ.40 ലക്ഷത്തോളം രൂപ നഷ്ടം.ബി.എം.എസിന്റ സെക്രട്ടേറിയറ്റ് മാർച്ച് നടന്ന ബുധനാഴ്ചയും 319 ബസുകൾ വെറുതെ കിടന്നു.
കൊല്ലത്ത് മാത്രം 66 ബസുകൾ.1700 പേരാണ് അന്നേദിവസം ജോലിയിൽ നിന്ന് വിട്ടുനിന്നത്.സമരദിവസം കാഷ്വൽ ലീവോ,ലീവോ എഴുതി നൽകുകയാണ് പതിവ്.യൂണിയൻ നേതൃത്വം തന്നെയാണ് എല്ലാവരുടേയും അവധി അപേക്ഷയും നൽകുക.കൂട്ടത്തോടെയുള്ള അവധിയായതിനാൽ സർവീസുകൾ റദ്ദാക്കുകയല്ലാതെ മാനേജ്മെന്റിനും വഴിയില്ല. ഇനിമുതൽ അത് അംഗീകരിക്കില്ല. കൂട്ട അവധിയെടുത്താൻ ഡയസ്നോണാക്കും.അന്നേദിവസത്തെ ശമ്പളമോ മറ്റ് അനുകൂല്യങ്ങളോ കിട്ടില്ല.
യൂണിയൻ പ്രവർത്തനത്തിന് എതില്ല.പക്ഷെ കെ.എസ്.ആർ.ടി.സിയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി സമരം ചെയ്യുന്നവരെ അനൂകൂല്യങ്ങൾ നൽകി സംരക്ഷിക്കേണ്ടെന്നാണ് മാനേജ്മെന്റിന്റ നിലപാട് . ധർണയോ സമരങ്ങളോയില്ലാതിരുന്ന ചൊവ്വാഴ്ചയും 278 ബസുകൾ ഒാടിയ്ക്കാനായില്ല
നാൽപതിനായിരത്തോളം ജീവനക്കാരുള്ളിടത്ത് എന്തുകൊണ്ടിത് ആവർത്തിക്കുന്നുവെന്ന് പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്.അതേസമയം ഡയസ്നോൺ തീരുമാനം യൂണിയനുകൾ അംഗീകരിക്കുമോയെന്ന് കണ്ടറിയണം.