ചരിത്രപ്രാധാന്യം ഏറെയുള്ള കോയിക്കൽ കൊട്ടാരസമുച്ചയം തകർച്ചയുടെ വക്കിൽ. സംരക്ഷിതസ്മാരകമാക്കി നിലനിർത്തേണ്ട സമുച്ചയം നിലംപൊത്താറായി. കൊട്ടാരകെട്ടിന്റെ പ്രാധാന്യവും യാഥാർഥ്യവും അവഗണിച്ച് അധികൃതർ.
ചരിത്രസ്മാരകമായി നിലനിർത്തേണ്ട കൊട്ടാരക്കെട്ടിന്റെ നിലവിലെ അവസ്ഥ ഇങ്ങനെ. ഒാടുകൾ പൊട്ടിയനിലയിൽ. ബലക്ഷയംവന്നതും ചിതലരിച്ചതുമായ മേല്‍ക്കൂര എപ്പോൾ വേണമെങ്കിലും നിലംപൊത്താം. കൊട്ടാരക്കെട്ടിൽ വർഷങ്ങൾക്കുമുൻപ് പ്രവർത്തിച്ച ക്ഷേത്രകലാപീഠത്തിന്റെ ഓർമപോലെ, നീക്കം ചെയ്യാത്ത ദ്രവിച്ചതീരാറായബോർഡ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധിപേർ എത്തിയിരുന്ന കോയിക്കൽ കൊട്ടാരകെട്ടിലേക്ക് ഇന്ന് ആരും വരാറുപോലുമല്ല.
കൊട്ടാരക്കെട്ടിൽ പ്രവർത്തിച്ചിരുന്ന ക്ഷേത്രകലാപീഠത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചരമക്കുറിപ്പെഴുതിയതോടെയാണ് ദുരവസ്തയും തുടങ്ങിയത്. പലകുറി പരാതിയുമായി ചെന്നിട്ടും പുരാവസ്തുവകുപ്പിനോ ദേവസ്വം ബോർഡിനോ ചലനമില്ല. നഷ്ടക്കണക്കുകൾ പെരുപ്പിച്ചുകാട്ടിയാണ് കലാപീഠത്തെ ദേവസ്വംബോർഡ് അരുംകൊല ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. ആറ്റിങ്ങൽ കലാപത്തിന്റെ സ്മരണകളുറങ്ങുന്ന പ്രദേശത്ത് വിനോദസഞ്ചാരത്തിന് സാധ്യതകൾ ഏറെയുന്നും നാട്ടുകാർ.