മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് നേതാവിനെതിരെ കേരള പൊലീസ് യു.എ.പി.എ ചുമത്തി കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബജറ്റ് വിവരങ്ങൾ ചോർന്നതിൽ കെട്ടിഘോഷിക്കുന്നപോലുള്ള പ്രശ്നങ്ങളില്ല. ആർ.എസ്.പിക്കും ജനതാദൾ വീരേന്ദ്രകുമാർ വിഭാഗത്തിനും മുന്നിൽ ഇടതുമുന്നണി വാതിൽ അടച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനസർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസിന്റേയും ആർ.എസ്.എസിന്റേയും ശ്രമം. വർഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ് സി.പി.എമ്മിനെതിരെ ആർ.എസ്.എസ് ദേശീയതലത്തിൽ പ്രചരണം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ ആർ·എസ്.എസ് നേതാവിനെ മധ്യപ്രദേശ് സർക്കാർ സംരക്ഷിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ബജറ്റ് വിവരങ്ങൾ ചോര്‍ന്നതുമൂലം സര്‍ക്കാരിനുനഷ്ടമോ, വിവരങ്ങള്‍ ലഭിച്ചതുവഴി ആര്‍ക്കും പ്രയോജനമോ ഉണ്ടായിട്ടില്ല. മുന്നണി വിപുലീകരണം എൽ.ഡി.എഫാണ് തീരുമാനമെടുക്കേണ്ടതെന്നു പറഞ്ഞ കോടിയേരി, ആർ.എസ്.പിയേയും ജനതാദൾ യുവിനേയും സ്വാഗതം ചെയ്യാനും മറന്നില്ല. മദ്യനയം ഈ മാസം തന്നെ ഇടതുമുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു