ആളിയാർ അണക്കെട്ടിൽ നിന്ന് അർഹതപ്പെട്ട വെള്ളം തരണമെന്ന് തമിഴ്നാടിനോട് കേരളം. കരാർലംഘനം ചൂണ്ടിക്കാട്ടി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് ഉടൻ കത്തയ്ക്കും. തമിഴ്നാട് വെള്ളം ചോർത്തുന്നത് പൂർണമായി തടയുമെന്ന് മാത്യു ടി. തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു
ആളിയാർ അണക്കെട്ടിൽ വെള്ളംഎത്തിക്കാതെ മറ്റുമാർഗങ്ങളിലൂടെ കടത്തുകയാണ് തമിഴ്നാട്. പറമ്പിക്കുളം-ആളിയാർ അന്തഃസംസ്ഥാന നദീജലക്കരാർ ഈ വർഷം പൂർണമായി ലംഘിച്ചു. ഷോളയാറിന് നൽകേണ്ട വെള്ളവും തന്നില്ല. ഫെബ്രുവരി ഒന്നിന് 2,663 അടി നിരപ്പിൽ വെള്ളം ലഭ്യമാക്കണെന്നാണ് കരാർ. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തി.
വെള്ളംതരേണ്ട സംവിധാനങ്ങൾ മുഴുവൻ തമിഴ്നാടിന്റെ നിയന്ത്രണത്തിലാകുന്നതാണ് കേരളത്തിന് വിനയാകുന്നത്. രഹസ്യമാർഗങ്ങളിലൂടെ തമിഴ്നാട് ജലംചോർത്തുന്നത് തടയും പറമ്പിക്കുളം-ആളിയാർ കരാർ പുതുക്കുന്നത് സംബന്ധിച്ച് പ്രാഥമിക നടപടികളിലേക്ക് കടക്കാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി