E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 03:12 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

പാതയോരത്തെ ബാറുകള്‍ പൂട്ടുന്നതില്‍ വ്യക്തത ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാതയോരത്തെ ബാറുകള്‍ പൂട്ടുന്നതില്‍ വ്യക്തത ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. ഉത്തരവ് ബാറുകള്‍ക്ക് ബാധകമാണോ എന്നാണ് കേരളത്തിന്റെ ചോദ്യം. മദ്യശാലകള്‍ മാറ്റാന്‍ ബെവ്കോ ഒരുവര്‍ഷം കൂടി ആവശ്യപ്പെട്ടു. ബിയറും കള്ളും മദ്യനിര്‍വചനത്തില്‍ വരില്ലെന്ന ഹര്‍ജിയിലെ വാദം നിഷേധിച്ച് എക്സൈസ് മന്ത്രി രംഗത്തെത്തി. വിധി അസ്ഥിരമാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. 

സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത തേടി കേരളം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബീയറിനെയും വൈനിനെയും കളളിനെയും മദ്യത്തിന്‍റെ പരിധിയില്‍ നിന്ന് നീക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. 

ഈ ആവശ്യമുന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹര്‍ജിയിലെ പതിമൂന്ന് , പതിനാല് പേജുകളില്‍ സര്‍ക്കാര്‍ അക്കമിട്ടു പറയുന്നുണ്ട്. ആല്‍ക്കഹോളിന്‍റെ അംശം കുറവായതിനാല്‍ ബീയറിനെയും വൈനിനെയും കളളിനെയും മദ്യമായി പരിഗണിക്കാന്‍ കഴിയില്ല. ഓരോന്നിന്‍റെയും ആല്‍ക്കഹോള്‍ ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ആവശ്യം ഉന്നിയിച്ചിട്ടേയില്ലെന്നാണ് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചത്. 

ദേശീയപാതയോരത്തെ മദ്യശാലകള്‍ മാര്‍ച്ച് മുപ്പത്തിയൊന്നിന് അര്‍ധരാത്രി അടച്ചുപൂട്ടണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ ജനകീയ പ്രതിഷേധങ്ങള്‍ കാരണം ബവ്റിജസ് ഔട്ട്ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയുന്നില്ലെന്നും 2018 മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ സമയം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 

ബീയറിനെ മദ്യത്തിന്‍റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വൈന്‍, കളള് എന്നിവയെയും മദ്യമായി പരിഗണിക്കരുത്. ദേശീയപാതയോരത്ത് മദ്യവില്‍പന നിരോധിച്ച ഉത്തരവ്,, ബാറുകള്‍ക്ക് ബാധകമാണോയെന്ന് വ്യക്തത വരുത്തണമെന്നും കേരളം സുപ്രീകോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, ബീയറിനെ മദ്യത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചു. സുപ്രീംകോടതി വിധി അസ്ഥിരമാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :