കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ 886.7 ചതുരശ്രകിലോമീറ്റർ പ്രദേശത്തെ, പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.എസ്.എ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നും കേന്ദ്ര വനം , പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കസ്തൂരിരംഗൻറിപ്പോർട്ട് നടപ്പാക്കുകയാണെങ്കിൽ , സംസ്ഥാനത്ത് 9107 ചതുരശ്ര കിലോമീറ്റർ ഭൂമി മാത്രമെ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാവൂ എന്ന് കേന്ദ്ര, വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കും. 886.7 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെടും. ഇ.എസ്.എ പരിധിയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകളിലും ഇളവ് ആവശ്യപ്പെടും.
അതേസമയം പരിസ്ഥിതി ലോല പ്രദേശങ്ങളെ കുറിച്ച് കേരളം നല്‍കിയ റിപ്പോര്‍ട്ടിന്‍ മേല്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ ദവെ അറിയിച്ചു. കരട് വിജ്ഞാപനത്തില്‍ മാറ്റില്ലാതെ പുനര്‍വിജ്ഞാപനം നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി കേരളത്തില്‍ നിന്നുളള എം.പിമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഹാരിസൺ കേസുകൾക്കായി പ്രത്യേക സർക്കാർ പ്്ളീഡറെ നിയമിക്കാൻമന്ത്രിസഭ തീരുമാനിച്ചു. . മുൻസർക്കാരിന്റെ കാലത്തെ വിവാദ ഉത്തരവുകൾ പരിശോധിച്ച ഉപസമിതി റിപ്പോർട്ട് വിലയിരുത്താൻപ്രത്യേക മന്ത്രിസഭായോഗം ചേരും. അബ്കാരി കുടിശ്ശികയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധത മാർച്ച് 31 വരെ നീട്ടി.