കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിനെതിരെ രാപ്പകൽ നിരാഹാര സത്യാഗ്രഹവുമായി സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനയിലെ ജീവനക്കാർ, ഇതോടെ സമരത്തെ നേരിടാൻ കടുത്തനടപടികളെടുക്കുമെന്ന് സർക്കാരും വ്യക്തമാക്കി. കെ.എ.എസ് മന്ത്രിസഭയിൽ ഒൗട്ട് ഒഫ് അജൻഡയാക്കി കൊണ്ടു വന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് ആക്ഷൻകൗൺസിലിന്റെ നേതൃത്വത്തിലാണ് , സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സർവീസ് സംഘടനകൾ കെ.എ.സ്സിനെതിരെ രാപ്പകൽ സമരത്തിലേക്ക് നീങ്ങിയത്. കെ.എ.എസ് തിടുക്കത്തിൽ നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങണം എന്നാണ് ആവശ്യം.
ഹാജർരേഖപ്പെടുത്തി സമരം ചെയ്യുന്നവരുടെ ശമ്പളം തടയുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഏകദേശം 80 ശതമാനം ജീവനക്കാർ ഇന്ന് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തി. അതേസമയം ജോലിക്കെത്തിയ പലരും നിസ്സഹകരണ സമരത്തിലാണ്. സി.പി. ഐ അനുകൂല കേരള സെക്രട്ടേറിയറ്റ് സ്്റ്റാഫ് അസോസിയേഷനും മെല്ലപ്പോക്ക് നിലപാടിലൂടെ കെ.എ.എസ്സിനെ എതിർക്കുകയാണ്.