കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ സമാധാനയോഗ തീരുമാനം. ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നു ചേര്‍ന്ന യോഗത്തിലാണ് അക്രമികളോട് കരുണ വേണ്ടെന്ന് നേതാക്കൾ ജില്ല ഭരണകൂടത്തോട് നിര്‍ദേശിച്ചത്. അതേ സമയം ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.
ഓരോ കൊലപാതകങ്ങൾക്കു ശേഷം നടക്കുന്ന പതിവ് യോഗം. നേതാക്കൻമാർ ചേർന്ന് സമാധാനം പുനസ്ഥാപിക്കാൻ തീരുമാനിക്കുന്ന പതിവ് പരിപാടി.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങൾ തുടരാൻ തീരുമാനിച്ചത് മാത്രമായിരുന്നു ഇന്നലത്തെ പ്രത്യേകത.
അതിനിടെ അണ്ടല്ലൂരിലെ സന്തോഷിനെ ആക്രമിച്ചവരെ കുറിച്ച് പൊലിസിന് സൂചനകൾ ലഭിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ അറസ്റ്റുണ്ടുമ്മന്നാണ് സൂചന.