കലാഭവൻ മണിയുടെ മരണത്തിലുള്ള അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് കുടുംബാഗങ്ങൾ സമരം ആരംഭിച്ചു. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപെട്ടാണ് മൂന്ന് ദിവസത്തെ നിരാഹാര സമരം. അതേ സമയം മണിയുടെ ഭാര്യയും മകളും സമരത്തിൽ പങ്കെടുത്തില്ല.
ചാലക്കുടിയിൽ അച്ഛന്റെയും അമ്മയുടെയും ഓർമയ്ക്കായി മണി തയാറാക്കിയ സ്മാരകത്തിൽ മണിയുടെയും പ്രതിമ സ്ഥാപിച്ച് ഒരു വർഷം തികയുന്ന കണ്ണീരൊർമകൾക്ക് പ്രണാമം അർപ്പിച്ചു. മണിയുടെ സുഹൃത്തും നടനുമായ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
മണിയുടെ ശരീരത്തിൽ വിഷാംശം സ്ഥിരീകരിച്ചതോടെ കൊല്ലപ്പെട്ട തൊ ആത്മഹത്യയൊ എന്ന സംശയം ശക്തമായിരുന്നെങ്കിലും അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ മരണകാരണം വ്യക്തമാക്കാതെ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. ഇത് അട്ടിമറിയെന് ആരോപണം.
അന്വേഷണം സി.ബി.ഐക്ക് കൈമാറി മാസങ്ങളായിട്ടും ഏറ്റെടുക്കാത്തതിനെതിരെയും പ്രതിഷേധമുണ്ട്. മണിയുടെ സഹോദരനും സഹോദരിമാരും സുഹൃത്തുക്കളുമാണ് സമരത്തിൽ. എന്നാൽ സമരത്തോട് വിയോജിപ്പ് വ്യക്തമാക്കി ഭാര്യയും മകളും വിട്ടുനിന്നു.