ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ മുരളീധരന്‍ എം.എല്‍എ നിരാഹാരസമരം തുടങ്ങി. നാടിന്റെ സമാധാനത്തിന് പ്രിന്‍സിപ്പലിന്റെ രാജിയാണ് ഒറ്റമൂലിയെന്ന് കെ. മുരളീധരന്‍ പറഞ്ഞു. അതേസമയം അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി ജില്ലാകലക്ടര്‍ ഇരു വിഭാഗങ്ങളുമായും വൈകീട്ട് ചര്‍ച്ച നടത്തും. പൊലീസ് സംരക്ഷണത്തില്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും വിദ്യാര്‍ഥികള്‍ കോളജിലെത്തിയില്ല.
ലോ അക്കാദമി പ്രശ്നത്തിൽ കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് പ്രകടനത്തിനിടെ നേരിയതോതിൽ സംഘർഷം. മുന്നുകെ.എസ്.എസ്.യു പ്രവർത്തകർക്ക് പൊലീസ് ലാത്തിയടിയിൽ പരുക്കേറ്റു. റോഡിൽ കുത്തിയിരുന്ന പ്രതിഷേധിച്ച പ്രവർത്തരെ അറസ്റ്റുചെയ്തുനീക്കി. ഇതിനിടെ പൊലീസിനെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ലോ അക്കാദമി മൂന്നാം വർഷ വിദ്യാർഥി ഉണ്ണികൃഷ്ണൻ പോറ്റിയെ കന്റോൺമെന്റ് സി.ഐ വളഞ്ഞിട്ട് അടിച്ചു. ഗുരുതമായി പരുക്കേറ്റ ഉണ്ണികൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.ബി.വി. പി യും പ്രതിഷേധമാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ലോ അക്കാദമി സമരത്തിൽ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എസ്എഫ്െഎ മാനേജ്മെന്റിന്‍റെ ഭാഗത്തു നിന്ന് പ്രവര്‍ത്തിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു.