നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകര്‍ ഒളിവില്‍. വൈസ് പ്രിന്‍സിപ്പല്‍ അടക്കം അഞ്ചുപേരുടെ വീടുകളില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. വൈസ് പ്രിന്‍സിപ്പലിനെതേടി പൊലീസ് തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്.
ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കേസെടുത്ത് പൊലീസ് റിപ്പോർട്ട് കോടതിയിൽ നൽകും. അധ്യാപകരടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനും നീക്കങ്ങൾ ആരംഭിച്ചു. ജിഷ്ണുവിന്റെ നാട്ടിലെ ആക്ഷൻ കൗൺസിലടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പാമ്പാടിയിൽ പ്രക്ഷോഭം ശക്തമാക്കും.
ജിഷ്ണുവിന്റെ മരണത്തിൽ വൈസ് പ്രിൻസിപ്പലും കോളജ് പി.ആർ.ഒയും അടക്കം അഞ്ച് പേർക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെതിരെയും കേസെടുക്കാൻ ആലോചനയുണ്ട്. ആത്മഹത്യാ പ്രേരണ എന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തുന്നത്. ഇതിന്റെ ഭാഗമായി നിലവിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസിനൊപ്പം പുതിയ വകുപ്പ് ചേർത്തതായി കാട്ടി ഇന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകും. പ്രതി ചേർത്താലുടൻ അധ്യാപകരടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് നാദാപുരത്ത് ജിഷ്ണുവിന്റെനാട്ടിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് നടത്തും.നെഹ്റു കോളേജിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്റ്റുഡന്റ്സ് അസോസിയേഷന്റെ സമരത്തിന് പിന്തുണയുമായി കെ.എസ്.യു, യൂത്ത് കോൺഗ്രസ്, യുവമോർച്ച ,എ.ബി.വി.പി, എ.ഐ.എസ്.എഫ് എന്നീ സംഘടനകളും മാർച്ചും ഉപവാസവും നടത്തും.പ്രക്ഷോഭം തുടങ്ങുന്നത്. യുവമോർച്ചയുടെ 24 മണിക്കൂർ ഉപവാസം ഇന്ന് ആരംഭിക്കും. അതിനിടെ നെഹ്റു കോളേജ് മാനേജ്മെന്റും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും തമ്മിൽ കളക്ടറുടെ സാന്നിധ്യത്തിൽ ഇന്ന് ഒറ്റപ്പാലത്ത് വെച്ച് ചർച്ച നടത്തും.