കോപ്പിയടിച്ചെന്ന പേരില്‍ ജിഷ്ണു പ്രണോയിയെ കോളജ് മാനേജ്മെന്റ് കുടുക്കുകയായിരുന്നുവെന്ന് പൊലീസ്. മാനേജ്മെന്റിന് ജി·ഷ്ണുവിനോട് വൈരാഗ്യമുണ്ടായിരുന്നു. നെഹ്റു ഗ്രൂപ്പ് െചയര്‍മാന്‍ പി. കൃഷ്ണദാസും പി.ആര്‍.ഒയും പങ്കാളികളായ ഗൂഢാലോചനയെ തുടര്‍ന്നാണ് ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിച്ചത് . ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതോടെ ആത്മഹത്യപ്രേരണ, മര്‍ദനം, ഗൂഢാലോചന തുടങ്ങി എട്ട് കുറ്റങ്ങള്‍ ചുമത്തി കൃഷ്ണദാസ് അടക്കം എട്ടുപേര്‍ക്കെതിരെ വടക്കാഞ്ചേരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പി.കൃഷ്ണദാസാണ് കേസില്‍ ഒന്നാം പ്രതി.
അതേസമയം, ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട അധ്യാപകർ ഒളിവിലെന്ന് പൊലീസ്. വൈസ് പ്രിൻസിപ്പലടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനായി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയണമെന്നതടക്കം വിവിധ ആവശ്യങ്ങളുമായി വിവിധ സംഘടനകൾ പാമ്പാടിയിൽ സമരം ആരംഭിച്ചു.
നെഹ്റു എൻജിനീയറിങ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.എൻ.കെ. ശക്തിവേലു, പി.ആർ.ഒ സഞ്ജിത് വിശ്വനാഥൻ ,അധ്യാപകൻ സി.പി. പ്രവീൺ എന്നിവരടക്കം അഞ്ച് പേർക്കെതിരെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത്. കേസെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഇവരുടെ വീടുകളിൽ പൊലിസെത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതോടെ ഇവരുടെ ബന്ധുവീടുകളിലടക്കാ അന്വേഷിക്കുകയാണ് പൊലിസ് .കോയമ്പത്തൂർ സ്വദേശിയായ വൈസ് പ്രിൻസിപ്പലിനെ കണ്ടെത്താൻ പ്രത്യേകസംഘം തമിഴ്നാട്ടിലും തിരച്ചിൽ ആരംഭിച്ചു.
ജിഷ്ണുവിന്റെ ജൻമനാടായ നാദാപുരത്തെ അക്ഷൻ കൗൺസിലിന്റെ നേതൃതാത്തിൽ പ്രതിഷേധ മാർച്ചും ഉപവാസവും നടത്തി. യൂത്ത് കോൺ, കെ.എസ്.യു , യുവമോർച്ച, എബിവിപിഎ, ഐവൈഎസ്എഫ്, എംഎസ്എഫ്, ആംആദ്മി പാർട്ടി തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കാളികളായി. എന്നാൽ മാനേജ്മെൻറുമായി ചർച്ചക്ക് പോയതോടെ എസ്.എഫ്.ഐ പാമ്പാടിയിലെ ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുത്തില്ല. കുറ്റക്കാരെ അറസ്റ്റ് ചെയുന്ന നടക്കു സ്വതന്ത്ര്യ വിദ്യാഭാസം ഉറപ്പാക്കാനുള്ള 18 ആവശ്യങ്ങളുന്നയിച്ചാണ് സമര മുദ്രാവാക്യമായി ഉയർത്തുന്നത്. നെഹ്റു കോളജിലെ വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലാണ്.