ഐ.എ.എസുകാരുടെ പ്രശ്നം സങ്കീർണമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. പ്രശ്നം സർക്കാർ ചർച്ചയിലൂടെ പരിഹരിക്കും. കിഫ്ബിയിൽ നടന്ന വിജിലൻസ് പരിശോധനയോട് എതിർപ്പില്ലെന്നും വെബ്സൈറ്റിലുള്ളതിൽ കൂടുതൽ രേഖകൾ അവിടെനിന്ന് കിട്ടാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.
ഐ.എ.എസുകാർ കൂട്ടഅവധിയെടുത്ത് സമരം ചെയ്തത് തെറ്റാണ്. പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും അദാലത്തുകൾ നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു.
ഇത്തവണ ഫിനാൻസ് ബില്ലിനൊപ്പം നിയമസഭയിൽ ജി.എസ്.ടി. ബില്ലും ചർച്ച ചെയ്യും. ജി.എസ്.ടി വരുമ്പോൾ സംസ്ഥാനത്തിന്റെ വരുമാനം 20ശതമാനം കൂടുമെന്നാണ് പ്രതീക്ഷ. ഗ്രാമസഭകൾ വിളിച്ചുചേർക്കാൻ ജില്ലാകലക്ടർമാർക്ക് നീതി ആയോഗ് നൽകിയ നിർദേശം ഫെഡറൽ തത്വങ്ങൾക്കും അധികാരവികേന്ദ്രീകരണത്തിനും എതിരാണെന്നും തോമസ്