ഭീകര സംഘടനായായ ഇസ്‌ലാമിക് സ്റ്റേറ്റിൽ േചർന്നുവെന്ന് കരുതുന്ന കാസർകോട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. കാസര്‍കോട് തൃക്കരിപ്പൂർ സ്വദേശി ഹഫീസുദ്ദീന്റെ മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കൾക്ക് കിട്ടി. ഹഫീസിനൊപ്പം ദുരൂഹ സാഹചര്യത്തിൽ തൃക്കരിപ്പൂരിൽ നിന്നും കാണാതായ സംഘത്തിലെ അബ്ദുൾറാഷിദിന്റെ സമൂഹ മാധ്യമത്തിലെ അക്കൗണ്ടിൽ നിന്നുമാണ് ഫോട്ടോ എത്തിയത്.
ഫെബ്രുവരി ഇരുപത്തിയഞ്ചിന് അഫ്ഗാനിസ്ഥാനിലെ തോറോ ബോറോ മലനിരകള്‍ ഉണ്ടായ വ്യോമാക്രമണത്തിൽ ഹഫീസുദീൻ മരിച്ചുവെന്ന് േനരത്തെ ബന്ധുക്കൾക്ക് വിവരം കിട്ടിയിരുന്നു. ഹഫീസിനൊപ്പം കാണാതായ അഷ്ഫാക്ക് മജീദിന്റെ സമുഹ മാധ്യമത്തിലെ അക്കൗണ്ടിൽ നിന്നുമാണ് സന്ദേശം എത്തിയിരുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ബന്ധുക്കൾക്കോ , അന്വേഷണ ഏജൻസികൾക്കോ കഴിഞ്ഞിരുന്നില്ല.
ഇതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളില്‍ വഴി ബന്ധുക്കള്‍ നടത്തിയ ആശയ വിനിമയത്തിനൊടുവിലാണ് മൃതദേഹത്തിന്റെ ഫോട്ടോ ലഭിച്ചത്. വീട്ടുകാർക്ക് സ്ഥിരീകരക്കുന്നതിന് വേണ്ടിയാണ് കാണാതായവരുടെ കൂട്ടത്തിൽ പെട്ട അബ്ദുൾ റാഷിദിന്റെ അക്കൗണ്ടിൽ നിന്നും ഫോട്ടോ അയച്ചിരിക്കുന്നത്. അതേ സമയം കേസ് അന്വേഷിക്കുന്ന എൻ.ഐ.എക്ക് ഹഫീസിന്റെ മരണം സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മരണം സംബന്ധിച്ച് അഫ്ഗാനിസ്ഥാൻ സർക്കാരോ, ഇന്റർപോളോ സ്ഥിരികരിക്കാത്തതിനെ തുടർന്നാണിത്.