ലോ അക്കാദമി ഭൂമിയെക്കുറിച്ച് അന്വേഷിക്കാൻ റവന്യൂമന്ത്രിയുടെ ഉത്തരവ്. സർക്കാർഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് റവന്യൂ സെക്രട്ടറി പരിശോധിക്കും. അതേസമയം വിദ്യാർഥികളുടെ സമരപ്പന്തൽ പൊളിക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
ലോ അക്കാദിമിക്ക് സർക്കാർ നൽകിയ 11. 49 ഏക്കർ ഭൂമി, നിലവിലെ ഘടനയിലുള്ള ട്രസ്റ്റിനാണോ കൈമാറിയിരിക്കുന്നത്, ഈ ഭൂമി വിദ്യാഭ്യാസേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണോ എന്നിവയാണ് , റവന്യൂ സെക്രട്ടറി പ്രധാനമായും അന്വേ·ഷിക്കുക. നഗരമധ്യത്തിലെ പുന്നൻറോഡിൽ ലോ അക്കാദമിക്കുള്ള സ്ഥലത്ത് ഫ്ളാറ്റ് പണിഞ്ഞ് വിൽക്കുന്നത് നിയമപരമാണോ എന്നും പരിശോധിക്കും
വിദ്യാര്‍ഥികൾ ലോഅക്കാദമിക്ക് മുന്നിൽ കെട്ടിയ സമര പന്തൽപൊളികകകണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിദ്യാർഥി സംഘടനകളുമായി യോജിച്ച് രാഷ്ട്രീയപർട്ടികൾ നടത്തുന്ന സമരം തടയണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. ലോ അക്കാദമിക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന ഇടക്കാല ഉത്തരവ് തുടരും.
അക്കാമിയിലേക്കുള്ള റോഡുകളിലെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയിൽ സമരം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. സമാധാനപരമായാണ് സമരം നടത്തുന്നതെന്ന് വിദ്യാർഥിസംഘടനകൾ കോടതിയെ അറിയിച്ചു സമരം നടക്കുന്ന പേരൂർക്കട പ്രദേശത്തെ സർക്കിൾ ഇൻസ്പെക്ടർ ലോ അക്കാദമിയിലെ പൂർവ വിദ്യാർഥിയാണെന്നും വിദ്യാർഥികൾ കോടതിയെ അറിയിച്ചിട്ടുണ്ട്.