ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് വീടുവെച്ചു നൽകുന്ന ഇന്ദിര ആവാസ് യോജന പദ്ധതി സംസ്ഥാനത്ത് നിലച്ചു. സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനെ തുടർന്നാണ് ആയിരക്കണക്കിന് വീടുകളാണ് പാതിവഴിയിൽ ഉപേക്ഷിക്കുന്നത്.
ജനറൽ വിഭാഗത്തിന് രണ്ട് ലക്ഷവും ആദിവാസി ദളിത് വിഭാഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുമാണ് പദ്ധതി പ്രകാരം അനുവദിക്കുന്നത്. എഴുപത്തിയഞ്ച് ശതമാനം തുക കേന്ദ്ര സർക്കാർ നൽകുമ്പോൾ ബാക്കി സംസ്ഥാന സർക്കാർ വഹിക്കണം.
കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളായി പദ്ധതിക്ക് സംസ്ഥാന സർക്കാർ ഫണ്ടനുവദിക്കുന്നില്ല.സർക്കാരിനെ വശ്വസിച്ച് വീട് നിർമാണം തുടങ്ങിയവർ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്
പദ്ധതി നിലച്ചതോടെ മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് ജനപ്രതിനിധികൾ. 1750 ഗുണഭോക്താക്കൾക്കായി എട്ടുകോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് കാസർകോട് ജില്ലയൽ മാത്രം വിതരണം ചെയ്യാനുള്ളത്.