പ്ലസ് വൺ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്തിയതിൽ ഗുരുതരവീഴ്ച. എല്ലാ ഉത്തരങ്ങളും മൂല്യനർണയം നടത്താതെയാണ് അധ്യാപകർ വിദ്യാർഥികൾക്ക് മാർക്കിടുന്നത് . ഏഴു പേജുകൾ നോക്കാതെ ഇംഗ്ലീഷ് ഉത്തരകടലാസ് മൂല്യനിർണയം നടത്തി മാർക്ക് രേഖപ്പടുത്തിയതിന്റെ രേഖകള്‍ മനോരമ ന്യൂസിന് ലഭിച്ചു.
കഴിഞ്ഞ മാർച്ചിലേ പ്ലസ് വൺ പരീക്ഷ എഴുതിയ ഒരു വിദ്യാർഥിനിയുടെ ഉത്തരകടലാസാണിത്. എ പ്ലസ് കിട്ടാതിരുന്നതോടെ പുനർമൂല്യനിർണയത്തിന് നൽകിയ വിദ്യാർഥിക്ക് പക്ഷെ ലഭിച്ചത് പഴയതിനേക്കാൾ ഒരു മാർക്ക് കുറവ്. എന്താണ് പ്രശ്നമെന്ന് അറിയാൻ ഉത്തകടലാസിന്റെ പകർപ്പിന് അപേക്ഷിച്ചു. ഉത്തരകടലാസിന് ഇന്നലെ കൈയിൽ കിട്ടിയപ്പോൾ വിദ്യാർഥിയു അധ്യാപകരും രക്ഷകർത്താക്കളും ഞെട്ടി. ഉയർന്ന മാർക്കിനുള്ള നാലു ചോദ്യങ്ങളുടെ ഉത്തരം നോക്കീട്ടുപോലുമില്ല മൂല്യനിർണയം നടത്തിയ അധ്യാപകൻ . വിശദമായ ഉത്തരങ്ങളെഴുതിയ അവസാനത്തെ ഏഴു പേജുകളാണ് നോക്കാതെ വിട്ടത്. പ്ലസ് ടൂ കഴിഞ്ഞുള്ള ഉന്നതപഠത്തിന് ഓരോ മാർക്കും നിർണായകമാകുന്ന കാലത്താണ് ഈ ഗുരുതരവീഴ്ച.
ഇതേ രീതിയിലുള്ള മൂല്യനിർണയം മിടുക്കരായ ഒട്ടേറെ വിദ്യാർഥികളുടെ മാർക്കുകൾ ചോർത്തികളഞ്ഞുവെന്ന് ഉറപ്പിക്കുന്നതാണ് പുറത്തുവരുന്ന തെളിവുകൾ. ഹയർസെക്കൻഡറി ജോയിൻ് ഡയറക്ടർ ഓഫ് എക്സാമിന് പരാതി നൽകിയിരിക്കെയാണ് പരാതിക്കാരിയായ വിദ്യാർഥിനി. കുട്ടികളുടെ ഭാവിയിൽ യാതൊരു താല്പര്യവില്ലാതെ മൂല്യനിർണയം ഒരു ചടങ്ങുമാത്രമാകുമ്പോൾ ഇതും ഇതിനും അപ്പുറവും സംഭവിക്കാമെന്ന് സാക്ഷ്യപ്പെടുന്നതാണ് പുറത്തുവന്ന രേഖ.