വിജിലൻസിന്റെ ചുമതലകൾ സംബന്ധിച്ച് മാർഗരേഖ പുറപ്പെടുവിക്കാൻ ഹൈക്കോടതി തീരുമാനം . ഇ പി ജയരാജനെതിരായ ആശ്രിതനിയമനകേസ് സ്റ്റേ ചെയ്ത ഹൈക്കോടതി നിയമനംസംബന്ധച്ച വസ്തുതകൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
മുൻപ് ഒരിക്കൽ ഒാങ്ങിയ വാൾ ഇക്കുറി പ്രയോഗിക്കാൻ തന്നെയാണ് ഹൈക്കോടതിയുടെ തീരുമാനം. വിജലൻസിന്റെ ചുമതലകൾ അന്വേഷണത്തിന്റെ സാധ്യതകൾ പരിധി എന്നിവസംബന്ധിച്ചായിരിക്കും ഇക്കുറി കോടതി മാർഗരേഖ പുറപ്പെടുവിക്കുക. മുൻപൊരിക്കാൽ ഹൈക്കോടതി മാർഗരേഖ പുറപ്പെടുവിക്കാൻ തീരുമാനിച്ചെങ്കിലും തീരുമാനം ഒഴിവാക്കുകയായിരുന്നു. ഇപി ജയരാജനെതിരായ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനം സ്ഥാനക്കയറ്റം മറ്റ് സർവീസ് സംബന്ധമായ കാര്യങ്ങൾ എന്നിവയിൽ വിജിലൻസ് ഇടപെടുന്നത് ആശാസ്യമല്ല എന്ന് വ്യക്തമാക്കി. ഭരണഘടനാപരമായ വേർതിരിവ് ഇതിൽ അനിവാര്യമാണ്.
മന്ത്രിമരുടെയും മന്ത്രിസഭയടെയും ചുമതലയിൽ നടത്തുന്ന നിയമനങ്ങളിൽ കുറ്റകരമായ ഇടപെടലുകളോ അഴിമതിയോ ഉണ്ടായാൽ മാത്രമേ വിജിലൻസിന് ഇടപടാനാകൂ. സുധീർ നമ്പ്യാരുടെ നിയമനത്തിൽ ഇപി ജയരാജനോ മറ്റാർക്കെങ്കിലുമോ നേട്ടങ്ങളുണ്ടാക്കിയോ എന്ന് പരിശോധിക്കണം. ഈ നയമനം സ്ഥരമാണോ ഒൗദ്യോഗികമായ ക്രമീകരണമാണോ എന്നും നോക്കണം.
ക്യാബിനറ്റ് മന്ത്രി എന്ന നിലയലിണോ സ്വന്തം നിലയിലാണോ ഇ പി ജയരാജൻ ഈ നിയമനം നടത്തിയതെന്നും വ്യക്തമാകേണ്ടതുണ്ട്. ഇതിനായി ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം.സർക്കാരിന്റെയും മന്ത്രിയുടെും നിർദേശങ്ങൾ പാലിക്കാൻ ബാധ്യതപ്പെട്ട വകുപ്പ് സെക്രട്ടറി ഈ കേസിൽ എങ്ങിനെ പ്രതിയാകുമെന്നും കോടതി ചോദിച്ചു ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.