സംസ്ഥാന സർക്കാരിന്റെ കാരുണ്യ, സുകൃതം സൗജന്യ ചികില്‍സാ പദ്ധതികൾ വൻപ്രതിസന്ധിയിൽ. 900 കോടിയുടെ കുടിശികയാണ് സൗജന്യ ചികില്‍സാ ഇനത്തിൽ നൽകാനുള്ളത്. ഇതോടെ സർക്കാർ ഈ പദ്ധതികൾ ഉപേക്ഷിക്കുകയാണെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതേസമയം പദ്ധതികൾ നിറുത്തുകയല്ലെന്നും എല്ലാ സൗജന്യ ചികില്‍സാ പദ്ധതികളും സമഗ്ര ആരോഗ്യ സുരക്ഷാ ഇൻഷ്വറൻസിന് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നുമാണ് സർക്കാർ വിശദീകരണം.
കാരുണ്യ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത് ദുഖകരമെന്ന് ഉമ്മന്‍ചാണ്ടി. കാരുണ്യ ലോട്ടറിയുടെ വരുമാനം പൊതുഫണ്ടിലേക്ക് മാറ്റുന്നതാണ് പ്രശ്നമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.