കൊട്ടും കുരവയുമായി കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ കൊയ്ത്തുൽവസവം നടത്തിയ കുമരകത്തെ മെത്രാൻ കായലിൽ കൊയ്യാനാളില്ലാത്തതനെത്തുടർന്ന് നെല്ല് നശിക്കുന്നു.. പ്രതികൂല കാവസ്ഥയും കൊയ്്ത്ത് യന്ത്രം ഇറക്കാനാവാത്തതും കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. മന്ത്രിയും സംഘവും ഏറെ ആവേശത്തോടെ തന്നെ കൊയ്ത്തുൽസവം നടത്തി. കൃഷിയിറക്കാൻ മുന്നിട്ടിറങ്ങിയ കരുണാകരൻ ചേട്ടൻ ഉൾപ്പെടെയുള്ള കർഷകരെ ആദരിച്ചു.
പക്ഷെ അതിലേറെ ആവശത്തോടെ കൊയ്യാനെത്തിയ ഈ കർഷകന് ഇപ്പോൾ നഷ്ടക്കണക്കാണ് പറയാനുള്ളത്. കൊയ്യാനാളില്ലാത്തതാണ് പ്രധാനപ്രശ്നം. പിന്നെയുള്ള ആശ്രയം കൊയ്ത്ത് യന്ത്രമായിരുന്നു. പാടത്തേയ്ക്ക് യന്ത്രം എത്തിക്കാൻ റോഡില്ലാത്ത് ഈ സാധ്യതയും ഇല്ലാതാക്കി. ദുരിതം ഇരട്ടിപ്പിച്ച് അപ്രതീക്ഷിതമാെത്തിയ വേനൽ മഴയും കൃഷിയ്ക്ക് വലിയ തോതിലുള്ള നാശമാണ് ഉണ്ടാക്കിയത്. സമാന ദുരിതമാണ് മറ്റു കർഷകരും നേരിടുന്നത്.
304 ഏക്കറിലാണ് മെത്രാൻ കായലിൽ കൃഷിയിറക്കിയിരിക്കുന്നത്. 24 ഏക്കറിൽ കർഷകരും ബാക്കി സ്ഥലത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്. ഇക്കഴിഞ്ഞ നവംബറിലാണ് മെത്രാൻ കായലിൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ വിത്തെറിഞ്ഞത്. നാലുമാസത്തിനിപ്പുറം കൊയ്ത്തുൽവവും നടത്തി. മെത്രാൻ കായൽ റൈസ് എന്ന പേരിൽ പുതിയ ബ്രാൻഡും ചടങ്ങിൽ അവതരിപ്പിച്ചു. പക്ഷെ നെല്ല് കൊയ്തെടുത്തില്ലെങ്കിൽ ഇതുകൊണ്ടെല്ലാം എന്ത് പ്രയോജനം എന്നതാണ് കർഷകരുടെ ചോദ്യം.